KeralaLatest NewsNewsCrime

ജെസിയുമായുള്ള അടുപ്പം വീട്ടിലറിഞ്ഞു, കുടുംബവഴക്കായതോടെ ഒഴിവാക്കാന്‍ മോഹനന്‍ തീരുമാനിച്ചു: വീട്ടമ്മയെ കൊലപ്പെടുത്തി

തിരുവനന്തപുരം: വക്കം സ്വദേശിനിയായ വീട്ടമ്മയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിശിദീകരിച്ച് പ്രതി. വക്കം രണ്ടാം ഗേറ്റിന് സമീപം ഏറല്‍ വീട്ടില്‍ 53 കാരിയായ ജെസ്സി ട്രെയിൻ തട്ടി മരണപ്പെട്ടതാണെന്ന കേസിൽ പോലീസിന്റെ കൃത്യമായ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. എല്‍ ഐ സി ഏജന്റ് കൂടിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ സുഹൃത്ത് പോലീസിന്റെ പിടിയിൽ. ജെസ്സിയുടെ സുഹൃത്തായ മോഹനന്‍ എന്നയാളെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജെസിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കൈക്കലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജെസ്സി എല്‍ ഐ സി ഏജന്റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജെസ്സിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 18 ന് പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തിയത്. അപകടമരണമാണെന്നായിരുന്നു പോലീസ് കരുതിയത്. എന്നാൽ, മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഒന്നും കാണാതെ വന്നതോടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയന്തി പാലത്തിന് സമീപം ഒരു ഓട്ടോറിക്ഷയില്‍ ഇവര്‍ സഞ്ചരിച്ചത് ആയി രഹസ്യ വിവരം ലഭിച്ചിരുന്നു.

Also Read:തടി കൂടാതിരിക്കാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം..!

ഇതോടെയാണ്, പോലീസ് മോഹനനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ റെയില്‍വേ ട്രാക്കില്‍വെച്ച്‌ ജെസ്സിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാണെന്നാണ് മോഹനൻ മൊഴി നൽകി. ജെസ്സിയും മോഹനനും തമ്മില്‍ മൂന്ന് വര്‍ഷമായി സൗഹൃദത്തില്‍ ആയിരുന്നു. വര്‍ക്കല അയന്തി പാലത്തിന് സമീപത്തെ ഒരു വീട്ടില്‍ നിന്നും പോളിസി എടുത്തു നല്‍കാം എന്ന് വിശ്വസിപ്പിച്ചു ആണ് മോഹനന്‍ ഇവരെ ഓട്ടോറിക്ഷയില്‍ ആളൊഴിഞ്ഞ ഭാഗമായ അയന്തി പലത്തിന് സമീപം കൊണ്ട്‌ പോയത്. തുടര്‍ന്ന് റെയില്‍വേ ട്രാക്കിലൂടെ നടക്കുമ്ബോള്‍ തൂവാല വച്ചു വാ പൊത്തുകയും റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് ജെസ്സിയുടെ സാരി തന്നെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ജെസ്സിയുടെ മരണം ഉറപ്പിച്ച ശേഷം മോഹനന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്ത ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

തന്റെ സാമ്പത്തിക ബാധ്യത തീർക്കാനായി മോഹനൻ ജെസിയോട് കുറച്ച് പണം ആവശ്യപ്പെട്ടു. കൈയ്യിൽ ഇല്ലെന്ന് ജെസി പറഞ്ഞു. സ്വർണം പണയം വെയ്ക്കാൻ തന്നാൽ മതിയെന്ന് പറഞ്ഞെങ്കിലും വീട്ടമ്മ അതിനു തയ്യാറായില്ല. ഇതേത്തുടർന്ന് ജെസിയോട് ഇയാൾക്ക് വൈരാഗ്യമുണ്ടായി. ഇതിനിടെ ജെസിയുമായുള്ള അടുപ്പം മോഹനന്റെ വീട്ടിലറിഞ്ഞു. കുടുംബത്തില്‍ പ്രശ്‌നമായതോടെ ജെസിയെ ഏതെങ്കിലും വിധത്തില്‍ ഒഴിവാക്കാൻ മോഹനൻ പദ്ധതിയിട്ടു. കൊലപാതകത്തിന് ശേഷം ആഭരണം കൈക്കലാക്കി മോഹൻ ട്രാക്കിൽ നിന്നും മാറി നിന്ന്, ട്രെയിൻ വന്ന ജെസ്സിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയ ശേഷമാണ് ഇയാൾ ഇവിടെ നിന്നും രക്ഷപെട്ടത്. ജെസിയുടെ ആഭരണങ്ങള്‍ മോഹനന്റെ വീട്ടില്‍നിന്നു പോലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button