KeralaLatest News

കെ റെയിലിന്റെ വാർഷികച്ചെലവ് 542 കോടി : എന്നാൽ, വരുമാനം 2276 കോടിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അതിവേഗ തീവണ്ടിയായ കെ റെയിലിന്റെ പരിപാലനത്തിന് ഒരു വർഷത്തെ ചെലവ് 542 കോടി രൂപ വരും. ജീവനക്കാരുടെ ശമ്പളം, ബോഗികളുടെയും പാളത്തിന്റെയും അറ്റകുറ്റപ്പണി, മറ്റു ചിലവുകൾ എന്നിവയുൾപ്പെടെയാണ് ഈ തുക. പത്തു വർഷത്തിനു ശേഷം, വാർഷിക ചെലവ് 694 കോടി രൂപയായി വർധിക്കും.

എന്നാൽ, കെ റയിൽ പദ്ധതിയിൽ നിന്നുള്ള വരുമാനം, ആദ്യ വർഷമായ 2025-26-ൽ, 2,276 കോടി രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ടിക്കറ്റ് വരുമാനമാണ് ഇത്. 3384 ജീവനക്കാരെ നേരിട്ട് നിയമിക്കേണ്ടി വരുമ്പോൾ, 1516 പേർക്ക് പരോക്ഷമായി തൊഴിൽ നൽകേണ്ടി വരും. കേമറയിൽ വിശദ പദ്ധതി രേഖയിലാണ് (ഡി.പി.ആർ) ഈ വിവരങ്ങൾ പരാമർശിക്കുന്നത്.

സ്റ്റാൻഡേർഡ് ഗേജ് ഇരട്ടപ്പാതയാണ് കൊച്ചുവേളി മുതൽ കാസർകോട് വരെ നിർമ്മിക്കുന്നത്. ഇവിടെ തീവണ്ടി സഞ്ചരിക്കുന്ന പരമാവധി വേഗത 220 കിലോമീറ്റർ ആണ്. ആദ്യ ഘട്ടത്തിൽ, 9 കോച്ചുകളുള്ള ട്രെയിൻ പാളത്തിലിറക്കുക. എങ്കിലും, ആവശ്യങ്ങൾക്ക് അനുസരിച്ച് അത് 15 കോച്ചുകൾ വരെ ദീർഘിപ്പിക്കാൻ സാധിക്കും. സിഗ്നൽ സംവിധാനം ഓട്ടോമാറ്റിക്കായതിനാൽ, 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button