ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈക്കിൽ പെട്രോൾ നിറയ്‌ക്കുന്നതിനിടെ പമ്പിനുള്ളിലെ ഫോൺവിളി വിലക്കി : ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു

വിഴിഞ്ഞം തെന്നൂർക്കോണം അമ്പ്രാഞ്ചിവിള കരയടിവിളയിൽ ജി. അനന്തുവിനാണ് (24) വെട്ടേറ്റത്

വിഴിഞ്ഞം: ബൈക്കിൽ പെട്രോൾ നിറയ്‌ക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വിലക്കിയ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വിഴിഞ്ഞം തെന്നൂർക്കോണം അമ്പ്രാഞ്ചിവിള കരയടിവിളയിൽ ജി. അനന്തുവിനാണ് (24) വെട്ടേറ്റത്. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനി സ്വദേശി സഫറുള്ളാഖാനാണ് (28) ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി 10.45ന് വിഴിഞ്ഞം ജംഗ്ഷനു സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം.

Read Also : 2030 ഓടെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരും

സംഭവശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാൾക്കായി വിഴിഞ്ഞം പൊലീസും ഗുണ്ടാവിരുദ്ധ സ്‌ക്വാഡും സംയുക്തമായി തെരച്ചിലാരംഭിച്ചു. പ്രതിക്കൊപ്പം ബൈക്കിലെത്തിയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

അനന്തുവിനെ ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലുമെത്തിച്ചു. പ്രതി സഫറുള്ളയ്ക്കെതിരെ കോവളം, വിഴിഞ്ഞം, ബാലരാമപുരം, വിതുര പൊലീസ് സ്‌റ്റേഷനുകളിൽ കഞ്ചാവ് വിൽപ്പന, കൊലപാതകശ്രമം അടക്കമുള കേസുകളുണ്ടെന്ന് വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button