Latest NewsNewsIndiaCrime

ലൈംഗിക തൊഴിലാളിക്ക് ‘നോ’ പറയാന്‍ അധികാരമുള്ളപ്പോള്‍ ഭാര്യമാര്‍ക്ക് അത് നിഷേധിക്കുന്നത് എന്തിനെന്ന് കോടതി

ലൈംഗികബന്ധത്തിന് സമ്മതമല്ലെന്ന് ഭാര്യയ്ക്ക് ഭര്‍ത്താവിനോട് പറയാനുളള അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കാമെന്നിരിക്കെ വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കെയായിരുന്നു കോടതിയുടെ പരാമര്‍ശം. ലൈംഗിക തൊഴിലാളികള്‍ക്ക് തങ്ങളെ സമീപിക്കുന്നവരോട് ‘നോ’ പറയാനുള്ള അവകാശമുള്ളപ്പോള്‍ രാജീവ് ശക്ധര്‍ ചോദിച്ചു.

Read Also : അനന്തപുരി എക്സ്പ്രസിൽ നിന്ന് സീറ്റുകൾക്ക് അടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 20 കിലോ കഞ്ചാവ് കണ്ടെത്തി

ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചാല്‍ ലൈംഗിക തൊഴിലാളികള്‍ക്ക് പോലും ബലാത്സംഗത്തിന് കേസുകൊടുക്കാന്‍ അവകാശമുണ്ടെന്ന് അമിക്കസ്‌ക്യൂരിയായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ്‌ശേഖര്‍ റാവു വ്യക്തമാക്കി. അതേസമയം ഈ രണ്ടു ബന്ധങ്ങളെയും താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ശക്ധറിന്റെ ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് സി ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു.

ബലാത്സംഗം എന്നാല്‍ ബലാത്സംഗം എന്നുതന്നെയാണ് അര്‍ത്ഥമെന്ന് രാജ്‌ശേഖര്‍ റാവു വ്യക്തമാക്കി. സ്ത്രീകളുടെ ഏറ്റവും വിലപ്പെട്ട അവകാശങ്ങളെ ലംഘിക്കുന്നതാണ് ബലാത്സംഗമെന്ന് കോടതികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button