KeralaLatest NewsNews

കണ്ണിൽ കണ്ട ക്രിമിനലുകളുമായി റിസോർട്ടിൽ അടിച്ചു പൊളിക്കാൻ പോയ മഹതികളാണ്, ഇവളുമാരുടെ പേരില്ല, മുഖവുമില്ല: അഞ്ജു പാർവതി

ഇവന്മാരെ പോലെ തന്നെ കുറ്റവാളികളാണ് ഇവളുമാരും . ഒരുപക്ഷേ അവന്മാരേക്കാൾ കൂടുതൽ .

കല്ലമ്പലം: മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ രണ്ട് യുവതികളും അവരുടെ കാമുകന്മാരും പിടിയിലായതിന് പിന്നാലെ പ്രതികരണവുമായി അഞ്ജു പാർവതി. പിഞ്ചു കുഞ്ഞുങ്ങളെ യാതൊരു മനസ്താപവുമില്ലാതെ ഉപേക്ഷിച്ചു കണ്ണിൽ കണ്ട ക്രിമിനലുകളുമായി കുറ്റാലം റിസോർട്ടിൽ അടിച്ചു പൊളിക്കാൻ പോയ മഹതികളാണെന്നും പക്ഷേ പല പത്രങ്ങളിലും ഇവളുമാരുടെ പേരോ മുഖവുമില്ലെന്നും അവന്മാരുടേത് വെണ്ടയ്ക്കാ വലിപ്പത്തിൽ ഉണ്ടെന്നും അഞ്ജു പാർവതി തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പിഞ്ചു കുഞ്ഞുങ്ങളെ യാതൊരു മനസ്താപവുമില്ലാതെ ഉപേക്ഷിച്ചു കണ്ണിൽ കണ്ട ക്രിമിനലുകളുമായി കുറ്റാലം റിസോർട്ടിൽ അടിച്ചു പൊളിക്കാൻ പോയ മഹതികളാണ്. പക്ഷേ പല പത്രങ്ങളിലും ഇവളുമാരുടെ പേരില്ല ; മുഖവുമില്ല. അവന്മാരുടേത് വെണ്ടയ്ക്കാ വലിപ്പത്തിൽ ഉണ്ട്. പിൻകോഡ് അടക്കം മേൽവിലാസവുമുണ്ട്. ഇതിലും വേണ്ടതല്ലേ ജെൻഡർ ഇക്വാളിറ്റി, സമത്വം , തുല്യനീതി ഒക്കെ ? വാർത്ത ഇങ്ങനെയാണ് “-മക്കളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം നാടുവിട്ട യുവതികൾ അറസ്റ്റിൽ. കാമുകൻമാരെയും അറസ്റ്റു ചെയ്തു. വർക്കല രഘുനാഥപുരം സ്വദേശി ഷാൻ (ഷൈൻ–38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് സ്വദേശി റിയാസ് (34) എന്നിവരാണ് യുവതികൾക്കൊപ്പം തമിഴ്നാട് കുറ്റാലത്തെ റിസോർട്ടിൽനിന്നും അറസ്റ്റിലായത്. ”

യുവതികൾ ക്രിസ്മസിന്റെ പിറ്റേന്ന് ഇവന്മാർക്കൊപ്പം നാടുവിടുകയായിരുന്നു. ഇതില്‍ ഒരു യുവതിക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസ്സുള്ള മൂന്നു കുട്ടികളും മറ്റേ യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. സെക്ഷ്വൽ ലീബറേഷന്റെ മുന്നിൽ ഒന്നരവയസ്സുള്ള പൊടി കുഞ്ഞിനൊക്കെ , അതിന്റെ അമ്മയെ കാണാതുള്ള കരച്ചിലിനൊക്കെ എന്ത് പ്രസക്തി അല്ലേ ?

Read Also:  പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല :വിധിയിൽ ജഡ്ജി നല്ല വിയർപ്പൊഴുക്കിയിട്ടുണ്ടെന്ന് ഹരീഷ് വാസുദേവന്‍

ഷാനും റിയാസും, ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സ്ത്രീകളെ ഫോണിലൂടെ ബന്ധപ്പെട്ട് ‌സ്വർണവും പണവും കൈക്കലാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു. സ്ത്രീകൾക്കൊപ്പം വിവിധ സ്ഥലങ്ങളിലെ മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലുമാണ് ഇവർ താമസിച്ചിരുന്നത്. ഷാനിനെതിരെ ഏഴുകോൺ, ഏനാത്ത് സ്റ്റേഷനുകളിലും, റിയാസിനെതിരെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട്, പോത്തൻകോട് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഫോണിലൂടെ ബന്ധപ്പെടുന്നതും കാത്ത് വേലിച്ചാടാൻ റെഡിയായി ഇങ്ങനെ കുറെയെണ്ണം ഉള്ളതുകൊണ്ട് ഇവന്മാരെ പോലെയുള്ള ക്രിമിനലുകൾക്ക് ചാകരയാണല്ലോ.

ഇവന്മാരെ പോലെ തന്നെ കുറ്റവാളികളാണ് ഇവളുമാരും . ഒരുപക്ഷേ അവന്മാരേക്കാൾ കൂടുതൽ .വിശ്വാസവഞ്ചനയും ഒരു ക്രൈം തന്നെ. കുടുംബത്തെ മറന്ന്, പിഞ്ചുകുഞ്ഞുങ്ങളെ മറന്ന് ഒരു ഫോൺ കോളിന്റെ പിന്നാലെ പായുന്ന ഇവറ്റകൾക്ക് സപ്പോട്ടയുമായി സ്ത്രീ അമ്മ – അബല – തബല വേർഷനുമായി ഇപ്പോഴെത്തും കുറെയെണ്ണം. ഈ ക്രൈമിൽ ശരിക്കും ഇരകൾ ആ പാവം കുഞ്ഞുങ്ങളും ഇവളുമാരുടെ ഭർത്താക്കന്മാരുമാണ്. കഷ്ടപ്പെട്ട് കുടുംബം നോക്കാൻ ചോര നീരാക്കി പണിയെടുക്കുന്ന ഭർത്താക്കന്മാർ ഇവളുമാരുടെ ഇജ്ജാതി വേലി ചാട്ടം കണ്ടുപിടിച്ച് രണ്ട് പൊട്ടിച്ചാൽ ഉടൻ വരും ഗാർഹിക പീഡനം , സ്ത്രീ പീഡനം തുടങ്ങി നൂറു കൂട്ടം നൂലാമാലകൾ. പിന്നെ സഹികെട്ട് രണ്ടെണ്ണം പൊട്ടിക്കുന്ന കെട്ടിയോന്മാർ അകത്ത് .
സെക്ഷ്വൽ ലിബറേഷൻ സിന്ദാവാ !

shortlink

Related Articles

Post Your Comments

Related Articles


Back to top button