KottayamLatest NewsKeralaNattuvarthaNewsCrime

യുവാവിനെ തല്ലിക്കൊന്നശേഷം മൃതദേഹം തോളിലേറ്റി പ്രതി പൊലീസ് സ്റ്റേഷന് മുന്നില്‍: താനൊരാളെ കൊന്നുവെന്ന് വിളിച്ചുപറഞ്ഞു

കോട്ടയം വിമലഗിരി സ്വദേശിയും പത്തൊമ്പതുകാരനുമായ ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്

കോട്ടയം: യുവാവിനെ തല്ലിക്കൊന്നശേഷം കൊലയാളി മൃതദേഹം തോളിലേറ്റി പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടത് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോനാണ് മൃതദേഹം തോളിലേറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടത്. താനൊരാളെ കൊന്നുവെന്ന് പൊലീസുകാരോട് വിളിച്ചുപറഞ്ഞ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജോമോനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Read Also : തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാന്‍ ശ്രമം: ബംഗാള്‍ സ്വദേശിനി പിടിയില്‍

കോട്ടയം വിമലഗിരി സ്വദേശിയും പത്തൊമ്പതുകാരനുമായ ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണി കഴിഞ്ഞ് ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍ വച്ച് ഷാനിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് ഷാനിനെ കൊലപ്പെടുത്തുകയായിരുന്നു. എതിര്‍ ഗുണ്ടാ സംഘത്തിലുള്ളവരുടെ താവളം കണ്ടെത്താനാണ് ആക്രമിച്ചതെന്നാണ് പ്രതി പറഞ്ഞത്. ജില്ലയില്‍ അധികാരം സ്ഥാപിക്കാനാണ് കൊല നടത്തിയതെന്നും ജോമോന്‍ പൊലീസിനോട് വ്യക്തമാക്കി.

അതേസമയം മറ്റൊരു ഗുണ്ടയായ സൂര്യനുമായി കൊല്ലപ്പെട്ട ഷാന്‍ ബാബുവിന് സൗഹൃദം ഉണ്ടായിരുന്നു. സൂര്യന്റെ ഗുണ്ടാസംഘം ജോമോന്റെ സംഘത്തിലുള്ളവരെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സൂര്യനുമായി ബന്ധമുള്ള ഷാനിനെ പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഷാന്‍ ബാബുവിനെ കാണാതായെന്ന അമ്മയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാനിന്റെ മൃതദേഹവുമായി ജോമോന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button