കിളികൊല്ലൂര്‍: ഭാര്യയെയും മകനെയും വധിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മങ്ങാട് ചാത്തിനാംകുളം പുലരി നഗര്‍ 122 അജിതാ ഭവനില്‍ ശിവപ്രസാദ് (52) ആണ് അറസ്റ്റിലായത്. കിളികൊല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യ അജിതയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനും മകന് അരുണ്‍ പ്രസാദിനെ കുത്താനും ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കിളികൊല്ലൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, എ.എസ്.ഐമാരായ സന്തോഷ്, ജിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments