കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ പിടിയിലായി. റബീയ്, ഹനാൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഇരു പ്രതികളെയും പൊലീസ് പിടികൂടിയത്. സൂഫി മക്കാനി ഹോട്ടൽ ഉടമ ജസീർ ആണ് കൊല്ലപ്പെട്ടത്. നസീറിനെ പ്രതികൾ കൊലപ്പെടുത്തഹാനുണ്ടായ കാരണം കേട്ട് നാട്ടുകാർ ഞെട്ടി. ഇത്രയും നിസാരമായ ഒരു കാര്യത്തിനാണോ ഒരാളെ കൊന്നത് എന്ന് ഓരോരുത്തരും ചോദിച്ചു.
Also Read:ഭാര്യയുടെയും മകളുടെയും നേര്‍ക്ക് തിളച്ച എണ്ണ കോരി ഒഴിച്ച് 38-കാരന്‍
ഇന്നലെ അർദ്ധരാത്രി ആയിക്കര മത്സ്യ മാർക്കറ്റിനടുത്ത് വെച്ചാണ് ജസീർ കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. പ്രതികളും ഹോട്ടലുടമയും തമ്മിൽ തർക്കമുണ്ടായി. ഇതേ തുടർന്ന് പ്രതികൾ ആയുധമുപയോഗിച്ച് ജസീറിനെ കുത്തുകയായിരുന്നു. കൊലപാതകം നടന്ന് 24 മണിക്കൂർ പിന്നിടും മുൻപ് പ്രതികളെ പൊലീസ് തിരിച്ചറിയുകയായിരുന്നു.
ജസീറിന്റെ കാര്‍ പാലത്തിനടുത്ത് നിര്‍ത്തിയിരുന്നു. കാറില്‍ അദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ടായിരുന്നു. കാര്‍ നിര്‍ത്തിയിട്ടത് സംബന്ധിച്ച് അവിടെയെത്തിയ രണ്ടുപേരുമായി തര്‍ക്കം നടന്നു. സംസാരിക്കുന്നതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ ജസീറ നിൽക്കുമ്പോഴാണ് ഒരാള്‍ കത്തിയെടുത്ത് ജസീറിന്റെ ഇടനെഞ്ചില്‍ കുത്തിയത്. ജസീറിനെ ജില്ലാ ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
Post Your Comments