KottayamNattuvarthaLatest NewsKeralaNews

മരുന്ന് കൊടുക്കുന്നത് ഉപദ്രവം കുറയ്ക്കാൻ, ഭർത്താവ് പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും: യുവതിയുടെ വോയിസ് ക്ലിപ്

പാലാ: രഹസ്യമായി ഭക്ഷണത്തിൽ മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കലർത്തി ഭാര്യ ഭർത്താവിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷിനെയാണ് (36) ആണ് ഭർത്താവ് സതീഷ് ശങ്കറിന്റെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിൽ നിന്നുള്ള ഉപദ്രവം ഒഴിവാക്കാനാണ് രഹസ്യമായി മരുന്നു കലർത്തി നൽകിയതെന്ന് ആശ പോലീസിന് മൊഴി നൽകി.

സതീഷും ആശയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഉപദ്രവിക്കുന്നത് സംബന്ധിച്ച് സതീഷിനെതിരെ ആശ പോലീസിൽ നേരത്തെ പരാതി നൽകിയിട്ടുണ്ട്. 2015 മുതലാണ് ആശ മനോരോഗികൾക്കുള്ള മരുന്ന് ഭക്ഷണത്തിൽ കലർത്തി ഭർത്താവിന് നൽകിത്തുടങ്ങിയത്. ഭക്ഷണം കഴിച്ച ഉടനെ ക്ഷീണം വരും. ഉടൻ ഉറങ്ങുകയും ചെയ്യും. സതീഷിന് കടുത്ത ക്ഷീണം തോന്നിത്തുടങ്ങിയതിനെത്തുടർന്ന് പല ഡോക്ടർമാരെയും കണ്ടുവെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നിയ സതീഷ് വീട്ടിൽ നിന്നു ഭക്ഷണം ഒഴിവാക്കിയതോടെ ക്ഷീണം കുറയുകയും ചെയ്തു.

‘ഞാനൊക്കെ മരിച്ചാല്‍ കൊണ്ടുപോകാന്‍ ഇക്ക ഉണ്ടാകുമല്ലോ’: മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ട അനുഭവം പങ്കുവെച്ച്‌ അഷ്റഫ്

ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലർത്തി നൽകുന്ന വിവരം സ്ഥിരീകരിച്ചത്. ‘ഭർത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ഇതു കൊടുത്താൽ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല’. എന്ന് ആശ കൂട്ടുകാരിയോട് നടത്തിയ സംഭാഷണത്തിന്റെ വോയിസ് ക്ലിപ് പോലീസിന് ലഭിച്ചു. മരുന്നിന്റെ പേരും ആശ കൂട്ടുകാരിക്ക് അയച്ചു കൊടുത്തു. കൂട്ടുകാരി ഇക്കാര്യം സതീഷിനെ അറിയിക്കുകയായിരുന്നു.

മരുന്നുമായി സതീഷ് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിൽ പരിശോധനയും നടത്തി. ദീർഘകാലം മരുന്നു കഴിച്ചാൽ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്ടർമാർ സതീഷിനോട് വ്യക്തമാക്കിയതിന് തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സതീഷിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നതായും ആശയെ സഹായിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button