KeralaLatest NewsNews

സോളാർ അപകീർത്തി കേസ്: വിധി യുക്തിസഹമല്ല, അപ്പീൽ നൽകി വി.എസ് അച്യുതാനന്ദൻ

സോളാർ അഴിമതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിനെ കുറിച്ച് ഒരു ചാനൽ അഭിമുഖത്തിൽ വി.എസ് ഉന്നയിച്ച ആരോപണങ്ങൾ അപകീർത്തികരമാണെന്ന് പറഞ്ഞാണ് ഉമ്മൻചാണ്ടി നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്‌.

തിരുവനന്തപുരം: സോളാര്‍ അപകീർത്തി കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ലാ പ്രിൻസിപ്പൽ കോടതിയിലാണ് വി.എസ് അച്യുതാനന്ദൻ അപ്പീൽ നൽകിയത്. കോടതി വിധി യുക്തിസഹമല്ലെന്ന് വിഎസ് നേരത്തെ പ്രതികരിച്ചിരുന്നു. കോടതി ഉത്തരവ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചില്ലെന്ന് വി.എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടിയിരുന്നു. ഉമ്മൻചാണ്ടി നൽകിയ മാനനഷ്ടകേസിൽ വി.എസിനോട് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയാണ് ഉത്തരവിട്ടത്.

Also read: ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും

സോളാർ അഴിമതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിനെ കുറിച്ച് ഒരു ചാനൽ അഭിമുഖത്തിൽ വി.എസ് ഉന്നയിച്ച ആരോപണങ്ങൾ അപകീർത്തികരമാണെന്ന് പറഞ്ഞാണ് ഉമ്മൻചാണ്ടി നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്‌. എന്നാൽ തന്റെ വാദത്തെ സാക്ഷ്യപ്പെടുത്തുന്ന രേഖകൾ ഒന്നും തന്നെ ഉമ്മൻചാണ്ടി കോടതിയിൽ ഹാജരാക്കുകയോ തെളിയിക്കുകയോ ചെയ്തില്ല. അതേസമയം, സോളാർ അഴിമതി കേസിൽ ഉമ്മൻചാണ്ടിയുടെ പങ്ക് തെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും, തുടർന്ന്‌ സർക്കാർ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയ്ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും വി.എസ് സമർപ്പിക്കുകയും, സർക്കാർ ഉദ്യോഗസ്ഥർ കോടതിയിൽ സാക്ഷിമൊഴി നൽകുകയും ചെയ്തു. ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെ ജനുവരി 22 ന് സബ്കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരെയാണ് ഇപ്പോൾ വി.എസ് അച്യുതാനന്ദൻ അപ്പീൽ നൽകിയിരിക്കുന്നത്.

അതേസമയം, വി.എസ് അച്യുതാനന്ദന് വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവകാശം ഉണ്ടെന്നും, തെറ്റ് ചെയ്യാത്തതിനാൽ തനിക്ക് ഭയമില്ലെന്നും ഉമ്മൻചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button