KeralaLatest NewsNewsIndia

തലമറക്കുന്നതിന് ഒരു സ്കൂളും എതിരല്ല, താലിബാൻ മോഡൽ വസ്ത്രധാരണത്തിന് എതിരാണ്: അബ്‌ദുള്ളക്കുട്ടി

കർണാടകയിലെ ഉഡുപ്പിയിൽ തുടക്കമിട്ട ഹിജാബ് വിവാദങ്ങൾ അനാവശ്യമാണെന്ന് എ പി അബ്‌ദുള്ളക്കുട്ടി. മുസ്ലിം സമുദായം സ്വയം വിമർശനം നടത്താൻ സമയമായെന്ന് പറഞ്ഞ അദ്ദേഹം, തലമറക്കുന്നതിന് ഒരു ഒരു സ്കൂളും എതിരല്ല എന്നും എന്നാൽ, താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് സ്‌കൂളുകൾ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിവാദങ്ങൾ അനാവശ്യം. മുസ്ലിം സമുദായം സ്വയം വിമർശനം നടത്താൻ സമയമായി. നാം ഈ നാടിന്റെ പൈതൃകത്തോട് ചേർന്ന് തോളോട് തോൾ ചേർന്ന് ജീവിക്കണം. നമ്മുടെ ഉമ്മ ഉമ്മമ്മമാരുടെ വേഷം ഓർക്കുക. അത് ഈ നാടിന്റെ കൾച്ചറും നാച്ചുറും ചേർന്ന വിധം ആയിരുന്നു. തലമറക്കുന്നതിന് ഒരു ഒരു സ്കൂളും എതിരല്ല. മറിച്ച് താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് ഏതിരാണ് സ്കൂളുകൾ … നമ്മുടെ പൊതുബോധം. മുസ്ലിം സമുദായം ഇന്ന് നയിക്കപ്പെടുന്നത് തീവ്രവാദികളുടെ കൈയ്യിലാണ്. അതിനെതിരെ സമുദായത്തിലെ പുരോഗമനവാദികൾ രംഗത്ത് വരണം’, അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കി.

Also Read:തുറന്ന സേഫ്റ്റി പിൻ അന്നനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ്, കണ്ടെത്തിയത് രണ്ട് ആഴ്ചകൾക്ക് ശേഷം: ശസ്ത്രക്രിയ വിജയകരം

നേരത്തെ, ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പഴയ കാലം അബ്‌ദുള്ളക്കുട്ടി ഓര്മിപ്പിച്ചിരുന്നു. ഹിജാബ് വിവാദം അനാവശ്യമാണെന്നും ബുർഖ നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ലെന്നും അദ്ദേഹം പറയുന്നു .ശരീരമാസകലം മൂടുന്ന വസ്ത്രം താലിബാന്റേതാണെന്ന് പറഞ്ഞ അദ്ദേഹം ആ വസ്ത്രം സ്ത്രീ വിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരുടെയും അമ്മമ്മമാരുടെയും വേഷങ്ങൾ എന്നെഴുതിയ അബ്‌ദുള്ളക്കുട്ടി തന്റെ ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അമ്മയ്‌ക്കൊപ്പവുമുള്ള ചിത്രവും ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

‘മോദിജിയുടെ അമ്മയേയും, എന്റെ ഉമ്മയേയും നോക്ക്, ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരുടെയും അമ്മമ്മമാരുടെയും വേഷങ്ങൾ ഹിജാബ് വിവാദം ആനാവശ്യമാണ്. ബുർഖ, നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ല. ശരീരമാസകലം മൂടുന്നവേഷം താലിബാന്റേതാണ് അത് സ്ത്രീ വിരുദ്ധമാണ്. നമ്മെ തമ്മിലടിപ്പിക്കാൻ ചില ദേശവിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിരിക്കയാണ്. എന്റെ സമുദായത്തിലെ ദേശീയ മുസ്ലിംങ്ങൾ
അത് തിരിച്ചറിയും … ഉറപ്പ്’, അബ്‌ദുള്ളക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:മഞ്ഞപ്പിത്തം – ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്!

അതേസമയം, ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ഇസ്ലാം പുരോഗമന വനിതകള്‍ രംഗത്ത് വന്നിരുന്നു. ഈ 21-ാം നൂറ്റാണ്ട് പിന്നിലേയ്ക്ക് പോയി ഇരുണ്ട കാലഘട്ടത്തിലെത്തിയിരിക്കുന്നുവെന്ന് മുസ്ലിം പുരോഗമനവാദികളായ തസ്ലീമ നസറിനും റിബിക ലിഖായത്തും ഒരു പോലെ ചൂണ്ടിക്കായിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പര്‍ദയണിഞ്ഞ് സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ കണ്ടിട്ടില്ലെന്ന് എബിപി ന്യൂസ് അവതാരക റുബിക ലിയാഖത് ചൂണ്ടിക്കാട്ടുന്നു. മുന്‍ തലമുറയിലെ മുസ്ലീം സ്ത്രീകള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്നപ്പോള്‍ കറുത്ത ബുര്‍ഖകള്‍ എങ്ങനെയാണ് യുവതലമുറയുടെ ജീവിതത്തിലേക്ക് കടന്നുവന്നതെന്നും അവര്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button