Latest NewsNewsIndia

ഹിജാബ് മൗലികാവകാശം, മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഒഴിവാക്കാനാകില്ല, പ്രക്ഷോഭത്തില്‍ പോപ്പുലര്‍ ഫ്രന്റിന് പങ്കില്ല

പിന്നില്‍ ബിജെപിയെന്ന് ഷാഹിദ് നസീര്‍

ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യം മുഴുവനും വ്യാപിച്ചതോടെ പ്രതികരണവുമായി പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ. മുസ്ലീം ശിരോവസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണെന്ന് ന്യായീകരിച്ച് പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ നേതാവ് ഷാഹിദ് നസീറാണ് രംഗത്ത് എത്തിയത്. എന്നാല്‍ കര്‍ണാടകയില്‍ നടന്ന പ്രതിഷേധങ്ങളില്‍ തന്റെ സംഘടനയ്ക്ക് പങ്കില്ലെന്നും ഷാഹിദ് പറഞ്ഞു .

Read Also : യൂണിഫോമില്ലാത്ത ഡിഗ്രി കോളേജുകളില്‍ ഹിജാബ് ധരിക്കാം, വിശദാംശങ്ങള്‍ അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

‘ഹിജാബ് മൗലികാവകാശമാണ്. മുസ്ലീം പെണ്‍കുട്ടികള്‍ കാലങ്ങളായി അത് ധരിക്കുന്നുണ്ട് . എന്നാല്‍ ഈ വിഷയത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പോപ്പുലര്‍ ഫ്രന്റിന് പങ്കില്ല. മുന്‍കാലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുറ്റം ചുമത്തപ്പെട്ട സംഘടന ഒരു പ്രതിഷേധം പോലും സംഘടിപ്പിച്ചിട്ടില്ല’, ഷാഹിദ് പറഞ്ഞു.

‘ ഇത് ബിജെപിയുടെ കളിയാണ്, 2023ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവര്‍ ഇപ്പോള്‍ ഈ വിഷയം ഉന്നയിച്ചത്, ഏതെങ്കിലും പെണ്‍കുട്ടിയോ പെണ്‍കുട്ടികളോ സംഘടനയെ സമീപിച്ചാല്‍ അത് മൗലികാവകാശമായതിനാല്‍ തങ്ങള്‍ അവരെ സഹായിക്കും’, ഷാഹിദ് പറഞ്ഞു.

‘ ഈ വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബിന് അനുകൂലമായി വിധി പറയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇല്ലെങ്കില്‍ തങ്ങള്‍ സുപ്രീം കോടതിയില്‍ പോയി ഈ വിഷയത്തില്‍ ജനാധിപത്യ രീതിയില്‍ പോരാടും. ഇന്ത്യയിലെ എല്ലാവര്‍ക്കും ഇത് വ്യക്തമായിരിക്കണം, ഞങ്ങളുടെ പെണ്‍കുട്ടിക്ക് 2 വയസ്സോ 3 വയസ്സോ ആകട്ടെ, അവള്‍ ഹിജാബ് ധരിക്കുകയും ഹിജാബ് ധരിച്ച് ജീവിതം നയിക്കുകയും ചെയ്യും. അന്താരാഷ്ട്ര നിയമത്തിന് പോലും ഹിജാബ് നീക്കം ചെയ്യാന്‍ കഴിയില്ല’, ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button