KeralaLatest NewsNews

‘സാബു ശ്രമിച്ചത് സന്ദേശം സിനിമയിലെ പോലെ മൃതദേഹം പിടിച്ചെടുക്കാനാണ്’: വിമർശിച്ച് സി.പി.എം

കൊച്ചി: ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്ററും കിറ്റക്‌സ് എം.ഡിയുമായ സാബു ജേക്കബിനെതിരെ വിമർശനവുമായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. ദീപു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് സാബു രംഗത്ത് വന്നതെന്നും മോഹനന്‍ പറഞ്ഞു.

‘സാബു ശ്രമിച്ചത് സന്ദേശം സിനിമയിലെ പോലെ മൃതദേഹം പിടിച്ചെടുക്കാനാണ്. പി.വി. ശ്രീനിജന്റേത് പെയ്ഡ് സീറ്റ് ആണെന്ന ആരോപണത്തിന് മറുപടിയുണ്ട്. പ്രതികളില്‍ സി.പി.എം പ്രവർത്തകർ ഉണ്ടെങ്കിലും ആളെ കൊല്ലാനാണ് പോയതെന്ന് പറയാനാകുമോ? ഒരുപാട് കാശ് കയ്യിലുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് സാബു എം. ജേക്കബിനുള്ളത്’- മോഹനന്‍ പറഞ്ഞു.

Read Also  : ഒരേസമയം ഭാര്യമാരെ ഉപേക്ഷിച്ച് 3 സഹോദരങ്ങൾ: കാരണം അയൽവാസിക്ക് തങ്ങളുടെ അമ്മയോടുള്ള കരുണ

കഴിഞ്ഞ 12-ാം തീയതിയാണ് ദീപുവിന് പരിക്കേറ്റ സംഭവമുണ്ടാകുന്നത്. ഇതിന് ശേഷം സാബുവും ട്വന്റി ട്വന്റിയുടെ പഞ്ചായത്ത് അംഗവും എവിടെ ആയിരുന്നു? 14-ാം തീയതി ദീപുവിനെ അദ്ദേഹത്തിന്റെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അല്ലാതെ ട്വന്റി ട്വന്റി അല്ല. ഇപ്പോള്‍ ദീപുവിന്റെ മൃതദേഹത്തിന് അവകാശം ഉന്നയിച്ച് വരികയാണ് ട്വന്റി ട്വന്റിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button