KottayamKeralaLatest NewsNewsIndia

അജി മരിച്ചതറിഞ്ഞില്ല, ചെല്ലമ്മ മകന്റെ മൃതദേഹത്തിന് കൂട്ടിരുന്നത് മൂന്ന് ദിവസം: അഴുകിയ ദുർഗന്ധം പുറത്തേക്ക്

കോട്ടയം: മകന്റെ മരണ വിവരം അറിയാതെ മൃതദേഹത്തിന് മൂന്നു ദിവസത്തോളം കാവലിരുന്ന് അമ്മയും സഹോദരങ്ങളും. കോട്ടയം ജില്ലയിലെ കുറപ്പുന്തറ മാഞ്ഞൂരിൽ നിന്നാണ് കരളലിയിപ്പിക്കുന്ന ഈ വാർത്ത പുറത്തു വരുന്നത്. നടുപ്പറമ്പില്‍ പരേതനായ പുരുഷന്റെ മകന്‍ അജിയുടെ മൃതദേഹമാണ് ഇത്തരത്തിൽ അഴുകിയ നിലയിൽ വീട്ടില്‍ നിന്നും കണ്ടെത്തിയത്.

Also Read:‘5 വര്‍ഷത്തിനുള്ളില്‍ മണിപ്പൂരിനെ കുക്കി തീവ്രവാദികളുടെ കയ്യിൽ നിന്ന് രക്ഷിക്കും’: അമിത് ഷാ

അജിയും സഹോദരങ്ങളും അമ്മ ചെല്ലമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ചെല്ലമ്മയുടെ കുടുംബത്തിന് വീടിന്റെ അറ്റകുറ്റപ്പണിക്കായി അനുവദിച്ച തുക നൽകാൻ എത്തിയ പഞ്ചായത്തംഗം സാലിമോളാണ് ദുർഗന്ധം മൂലം വീടിനുള്ളിൽ കയറി നോക്കിയത്. അപ്പോഴാണ് മൃതദേഹം ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. അഴുകിയ നിലയിൽ കട്ടിലിലായിരുന്നു അജിയുടെ മൃതദേഹം കണ്ടെത്തിയത്.

അജിക്ക് സുഖമില്ലെന്നും അവൻ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂവെന്നും പറഞ്ഞ് ചെല്ലമ്മയും സഹോദരങ്ങളും കട്ടിലിൽ അവന്റെ മൃതദേഹത്തിനു ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അജിയ്‌ക്ക് ഒറ്റയ്‌ക്ക് കിടക്കാന്‍ പേടിയായതിനാല്‍ എല്ലാവരും ഒരുമിച്ച്‌ ഒരു മുറിയിലാണ് കിടക്കുന്നതെന്ന് ചെല്ലമ്മ സാലിമോളോട് പറഞ്ഞു.

തുടർന്ന്, സാലിമോളുടെ അറിയിപ്പ് പ്രകാരം പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. അത് കണക്കിലെടുത്ത് അജിയുടെ മരണം ഞായറാഴ്ചയാണെന്ന് അധികൃതർ രേഖപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ അജി കോവിഡ് 19 ബാധിതനായിരുന്നെന്നും ആശുപത്രി അധികൃതർ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button