KeralaLatest NewsNews

ഒടുവിൽ കുറ്റസമ്മതം: പാര്‍ട്ടിയില്‍ ചിലർ സ്ത്രീകളെ രണ്ടാംകിടയായാണ് കാണുന്നതെന്ന് തുറന്ന് സമ്മതിച്ച് കോടിയേരി

കൊച്ചി: പാര്‍ട്ടിയില്‍ സ്ത്രീകളെ രണ്ടാംകിടയായി ആണ് കാണുന്നതെന്ന് പരോക്ഷ സമ്മതം നടത്തി സിപിഐഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും നിയോഗിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാന സമ്മേളനത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും മാധ്യമപ്രവർത്തകരോട് വിശദീകരിക്കുന്നതിനിടെയായിരുന്നു കോടിയേരിയുടെ പ്രസ്താവന. പാര്‍ട്ടിയില്‍ സ്ത്രീകളെ രണ്ടാംകിടയായി കാണുന്നതില്‍ മാറ്റമുണ്ടാകണമെന്ന് കോടിയേരി ആവശ്യപ്പെടുകയായിരുന്നു.

സ്ത്രീകളെ രണ്ടാംകിടയായി കാണുന്ന സമീപനത്തില്‍ മാറ്റമുണ്ടാകണം എന്ന് ആവശ്യപ്പെട്ടതിലൂടെ, പാർട്ടിയിൽ അത്തരം സമീപനം ഉണ്ടെന്ന് പരസ്യ സമ്മതം നടത്തുകയാണ് കോടിയേരിയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിലെ, വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് സി പിഐ എം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം ഒരു പരാമര്‍ശമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സമീപനത്തില്‍ മാറ്റമുണ്ടാകണം എന്നത്, വെറും വാക്കിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇത്തവണ പി.കെ ശ്രീമതി ഒഴിച്ച് മറ്റൊരു സ്ത്രീയും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Also Read:‘പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്‌വാദി, ജനങ്ങളുടെ മനസ്സറിയുന്ന ബിജെപി രാഷ്ട്രീയവാദി’: രാജ്‌നാഥ് സിങ്

കോടിയേരിയുടെ തന്നെ വാക്കുകൾ വിമർശനത്തിന് കാരണമായിരിക്കുകയാണ്. പാർട്ടി കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം അൻപത് ശതമാനം ആയാൽ പാർട്ടി തകർന്ന് പോകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇന്നലെയായിരുന്നു കോടിയേരിയുടെ വിവാദ പരാമർശം. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, ‘പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെ’ന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. കമ്മറ്റിയെ തകര്‍ക്കാനാണോ, അതോ പ്രയോഗികമായ നിര്‍ദേശം വെക്കാനാണോ ഈ ചോദ്യമെന്ന് കോടിയേരി ചോദിച്ചു. ഇത് പ്രായോഗികമായ നിർദ്ദേശമല്ലെന്നും കോടിയേരി വിശദീകരിച്ചു. സ്ത്രീപുരുഷ സമത്വം വേണമെന്നും പുരുഷമേധാവിത്വം ഇല്ലാതാക്കണമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ഈ മറുപടി പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ, കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് രംഗത്ത് വന്നിരുന്നു. കോടിയേരിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധതയുടെ തുറന്ന് പറച്ചിൽ ആണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ചൂണ്ടിക്കാട്ടി. അൻപത് ശതമാനം സ്ത്രീസംവരണം പ്രായോഗികമല്ലെന്നുള്ള നിലപാട് സ്ത്രീ വിഭാഗത്തോടുള്ള അവഹേളനമാണെന്ന് നിരീക്ഷിച്ച വിമൻ ജസ്റ്റിസ് മൂവ്മെന്റ്, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോടിയേരി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. പാർട്ടി കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം അൻപത് ശതമാനം ആയാൽ പാർട്ടി തകർന്ന് പോകുമെന്ന CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ പ്രതികരണം അദ്ദേഹം ഉള്ളിൽ കൊണ്ടു നടക്കുന്ന സ്ത്രീ വിരുദ്ധതയുടെ പുറത്താകലാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button