Latest NewsNewsInternational

ഉക്രൈനിൽ വിദ്യാർത്ഥികൾക്കും അഭയാർത്ഥികൾക്കും അവശ്യസാധനങ്ങൾ വിതരണം ചെയ്ത് അമൃതാനന്ദമയീമഠം വൊളന്റിയർമാർ

യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ട് എത്തുന്നവർക്ക് വസ്ത്രങ്ങൾ, ഷൂസുകൾ, ഭക്ഷണം, പുതപ്പുകൾ എന്നിവ വിതരണം ചെയ്യാൻ കടുത്ത ശൈത്യത്തെ അവഗണിച്ച് പോളണ്ടിലെ സന്നദ്ധപ്രവർത്തകർ അതിർത്തിയിൽ തുടരുകയാണ്.

ഡൽഹി: ഉക്രൈനിൽ യുദ്ധം ആരംഭിച്ചതു മുതൽ, ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് അഭയാർത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാനും, അവശ്യസാധനങ്ങൾ വിതരണം ചെയ്യാനും എല്ലാം സദാ സന്നദ്ധരായി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലുള്ള മാതാ അമൃതാനന്ദമയീമഠം വൊളന്റിയർമാർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. പോളണ്ടിലേക്ക് എത്തുന്ന അഭയാർത്ഥികളെ തലസ്ഥാനമായ വാർസോയിലേക്ക് ബസ് മാർഗം എത്തിക്കുകയും, ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായി ബന്ധപ്പെടുന്നതിന് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിൽ ഇവർ മുഴുവൻ സമയവും വ്യാപൃതരാണ്.

Also read: വായ്പ തിരിച്ചടവ് മുടങ്ങി നോട്ടീസ് വന്നതിൽ മനംനൊന്ത് ഗൃഹനാഥൻ വളർത്തുനായയുടെ ബെൽറ്റ് കഴുത്തിൽ കുരുക്കി ആത്ഹത്യ ചെയ്തു

യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ട് എത്തുന്നവർക്ക് വസ്ത്രങ്ങൾ, ഷൂസുകൾ, ഭക്ഷണം, പുതപ്പുകൾ എന്നിവ വിതരണം ചെയ്യാൻ കടുത്ത ശൈത്യത്തെ അവഗണിച്ച് പോളണ്ടിലെ സന്നദ്ധപ്രവർത്തകർ അതിർത്തിയിൽ തുടരുകയാണ്. താമസസൗകര്യം ലഭിക്കാത്തവർക്ക് ഇതിനുള്ള സഹായവും ഇവർ ഒരുക്കി നൽകുന്നു.

യുദ്ധമേഖലകളിൽ നിന്ന് രക്ഷപ്പെടാൻ, ദീർഘദൂരം യാത്ര ചെയ്ത് എത്തുന്നവരെ സഹായിക്കുക എന്നതാണ് ഈ സന്നദ്ധപ്രവർത്തകരുടെ ലക്ഷ്യം. ഉക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളെ സഹായിക്കാൻ, പോളണ്ടിലെ മാതാ അമൃതാനന്ദമയീമഠം വൊളന്റിയർമാരുടെ കൂട്ടായ്മയായ അമ്മ പോൾസ്‌ക അസോസിയേഷൻ സദാസമയവും സജീവമായി രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button