KeralaLatest NewsNews

ഇത് വികസനോന്മുഖ കാഴ്പ്പാടുള്ള പ്രായോഗിക ബജറ്റ്: ബജറ്റിനെ വാനോളം പ്രശംസിച്ച് മുഖ്യമന്ത്രി

'ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെന്ന് കൂടിയാണ് ഈ ബജറ്റ് വ്യക്തമാക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഇന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി രംഗത്ത്. പ്രതിസന്ധികളിൽ പകച്ചു പോകാതെ, പരിമിതികൾ മുറിച്ച് കടക്കാൻ സഹായിക്കുന്ന, പ്രായോഗിക സമീപനം അടങ്ങുന്ന, വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ബജറ്റ് തീരുമാനങ്ങളെ പ്രശംസിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:

‘പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ, പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്.

Also read: ‘അവരെ വിശ്വസിക്കാൻ പാടില്ലായിരുന്നു, ഈ അനുഭവം ഞങ്ങൾ മറക്കില്ല’: ബി.എസ്.പിയുടെ തകർച്ചയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മായാവതി

മഹാമാരി കാലത്ത്, ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് സർക്കാർ ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല.

മഹാമാരിക്ക് പുറമേ, ഉക്രൈനിലെ യുദ്ധവും നമ്മുടെ സഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. കൊവിഡ് മൂന്നാം തരംഗം ഒഴിഞ്ഞിട്ടുണ്ടെങ്കിലും, അതിന്‍റെ സാമ്പത്തിക പ്രത്യാഘാതം ഹ്രസ്വകാലത്തിനപ്പുറം നിലനില്‍ക്കും.

Also read: നോട്ടയ്ക്ക് പോലും ഉണ്ടല്ലോ ഇതിനേക്കാൾ വോട്ട്: നാമാവശേഷമായി ശിവസേന

ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെന്ന് കൂടിയാണ് ഈ ബജറ്റ് വ്യക്തമാക്കുന്നത്. പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട്, സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള വീക്ഷണമാണ് ബജറ്റിലുളളത്. പരിസ്ഥിതി ബജറ്റ് പ്രത്യേകം തയ്യറാക്കാനുള്ള പ്രഖ്യാപനവും സവിശേഷതയുള്ളതാണ്.

നമ്മുടെ സമ്പദ്ഘടന വളര്‍ച്ച കൈവരിക്കുമ്പോള്‍, അത് സമഗ്രമായിരിക്കണമെന്ന കാഴ്ച്ചപ്പാട് ബജറ്റിലുടനീളം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കാനും, ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണം വിപുലപ്പെടുത്തി, വിജ്ഞാന മേഖലയെ ഉല്‍പ്പാദന രംഗവുമായി ബന്ധപ്പെടുത്താനും, ബജറ്റിൽ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. സയന്‍സ് പാര്‍ക്കുകള്‍ എന്ന ആശയം ഇതിന്‍റെ ഭാഗമാണ്.

Also read: കൊവിഡ് കാലത്ത് തുണയായ വർക്ക് ഫ്രം ഹോമിനെ ഭാവിയിലെ അവസരമാക്കാൻ ഒരുങ്ങി കേരള സർക്കാർ: ബജറ്റിൽ വകയിരുത്തിയത് 50 കോടി

ഭക്ഷ്യ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം നല്‍കിയിട്ടുണ്ട്. അതിനായി 2000 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സാങ്കേതിക വിദ്യ നടപ്പാക്കല്‍ എന്നിവയിലൂടെ ഉല്‍പ്പാദനക്ഷമതയും കര്‍ഷകന്‍റെ വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗമാണ് ബജറ്റ് പ്രഖ്യപനങ്ങളില്‍ ഉള്ളത്. ചെറുകിട വ്യവസായ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യവും, തൊഴില്‍ നൈപുണ്യ വികസനത്തിന് നല്‍കുന്ന ഊന്നലും ബജറ്റിന്‍റെ സവിഷേതകളാണ്.

പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, അധികാര വികേന്ദ്രീകരണം എന്നിവയ്ക്കും അര്‍ഹമായ പ്രധാന്യം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ മിഷന്‍ പദ്ധതികള്‍ക്കും ബജറ്റില്‍ ആവശ്യമായ വകയിരുത്തലുണ്ട്. സമീപനത്തിന്‍റെ സമഗ്രതയിലുടെ അടുത്ത കാല്‍നൂറ്റാണ്ടില്‍, കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിനൊപ്പം എത്തിക്കണം എന്ന വീക്ഷണം യാഥാര്‍ത്ഥ്യമാക്കാനുള്ള സുപ്രധാന കാല്‍വെയ്പ്പുകള്‍ ഈ ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. പ്രതികൂല സാഹര്യങ്ങള്‍ മിറകടക്കാനുള്ള ദൃഢനിശ്ചയവും ബജറ്റില്‍ ഉണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button