KeralaLatest NewsNewsIndia

കേരള ബജറ്റ് 2022: ആരോഗ്യ മേഖലയ്ക്ക് 2629 കോടി

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് 2629 കോടി രൂപ വകയിരുത്തി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ കൈപിടിച്ചുയർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എന്‍ ബാലഗോപാൽ, വിവിധ പദ്ധതികൾക്കും ആശുപത്രികളുടെ നവീകരണത്തിനായി 2629 കോടി രൂപ ബജറ്റിൽ വകയിരുത്തി.

വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി വകയിരുത്തി. മെഡി.കോളേജുകൾക്കും തിരുവനന്തപുരത്തെ ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്ട്യൂനിമായി 287 കോടിയും ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടിയും വകയിരുത്തി. തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ​ഗവേഷണത്തിനുമായി അൻപത് കോടി രൂപ നീക്കിയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.

സാമൂഹിക പങ്കാളിത്തത്തോടെ ക്യാൻസ‍ർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പുതിയ പദ്ധതി പ്രഖ്യാപിക്കും. കൊച്ചി ക്യാൻസ‍ർ സെൻ്ററിന് 14.5 കോടിയും മലബാർ ക്യാൻസർ സെൻ്ററിന്റെ നടന്നു കൊണ്ടിരിക്കുന്ന നവീകരണത്തിനായി, 28 കോടി രൂപ രൂപയും വകയിരുത്തി. നിലവിൽ 427 കോടി ചിലവഴിച്ച് മലബാർ ക്യാൻസർ സെൻ്ററിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ആ‍ർ.സി.സിക്ക് 81 കോടി; സംസ്ഥാന സെന്ററായി സ്ഥാപനത്തെ ഉയർത്തും. പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി വകയിരുത്തി.

Also Read:കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത് ഐ പാഡ് നോക്കി: ചരിത്ര കൗതുകം ഇങ്ങനെ

അതോടൊപ്പം, ലൈഫ് മിഷനിലൂടെ വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നല്‍കുന്ന പദ്ധതി പ്രകാരം ഒരു ലക്ഷത്തി ആറായിരം വീടുകൾ അഞ്ച് വർഷത്തിനുള്ളിൽ നിർമ്മിച്ച് നൽകുമെന്ന് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു. ലൈഫ് പദ്ധതി വഴി, ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കുമെന്നും അതിൽ, 2909 ഫ്ലാറ്റുകളും ഈ വർഷം തന്നെ വെച്ച് നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കൂടാതെ, ഗതാഗത മേഖലയ്ക്കും പ്രാധാന്യം നൽകുന്ന ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. റോഡ് നിർമ്മാണത്തിനായി 1888 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി നീക്കിയിരുത്തി. പ്രളയം ബാധിച്ച് നശിച്ച പാലങ്ങളുടെ പുനർനിർമ്മിതിക്കായി 92 കോടി അനുവദിച്ചു. പുതിയ 6 ബൈപ്പാസുകളുടെ നിർമ്മാണത്തിനായി 200 കോടി രൂപ ബജറ്റിൽ അനുവദിച്ചു. റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി നീക്കിയിരുത്തി.

Also Read:ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ബജറ്റിൽ, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പദ്ധതി ഉള്‍പ്പെടുത്തി. മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുടെ ഗവേഷണത്തിനായി 2000 കോടി വകയിരുത്തി. കെ.എസ്.ആർ.ടി.സിക്ക് 1000 കോടി രൂപ നീക്കിവെച്ചു. വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ ഇല്ലാതെ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുക എന്നതുമാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി, ആയിരം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ മുപ്പത് കോടി. കെ.എസ്.ആർ.ടി.സിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങും. ദീ‍‍ർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കും.

ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീഷണി മാറി വരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ധനമന്ത്രി, ഇത്തരം പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button