UAELatest NewsNewsInternationalGulf

നിയമനത്തിന്റെ പേരിൽ പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: നിയമനത്തിന്റെ പേരിൽ തൊഴിലാളികളിൽ നിന്നും ഫീസിനത്തിലോ കമ്മീഷൻ ഇനത്തിലോ പണം ഈടാക്കുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മാനവവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയം. റിക്രൂട്ടിങ് ഏജൻസി വഴിയാണ് നിയമനമെങ്കിലും തൊഴിലാളിയും തൊഴിലുടമയും തമ്മിലാണു നിയമപരമായ ബന്ധമെന്ന് മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ടിങ് ഏജൻസികൾക്കും ഇടനിലക്കാർക്കുമുള്ള മാർഗനിർദ്ദേശങ്ങളിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിയമനത്തിന്റെ മറവിൽ പണം കൈപ്പറ്റിയാൽ ആദ്യം ലൈസൻസ് താൽക്കാലികമായി മരവിപ്പിക്കുമെന്നും പിന്നീട് റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also: ഓപ്പറേഷൻ ഗംഗ: ‘അവൻ മോദിജിയുടെ പുത്രൻ’ മകനെ ഇനി കാണുമെന്ന് പ്രതീക്ഷയില്ലായിരുന്നെന്ന് കണ്ണീരോടെ വിദ്യാർത്ഥിയുടെ പിതാവ്

റിക്രൂട്ടിങ് ഏജൻസികൾക്കു ലൈസൻസ് ലഭിക്കാൻ 3 പ്രധാന വ്യവസ്ഥകളാണുള്ളത്. മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നവർക്കും അവരുടെ ബന്ധുക്കൾക്കും ലൈസൻസ് ലഭിക്കില്ല. ലൈസൻസ് അപേക്ഷകരിൽ അടുത്ത ബന്ധുക്കളുണ്ടായാലും അപേക്ഷ നിരസിക്കും. അപേക്ഷകനു വ്യക്തമായ വിലാസമുള്ള ആസ്ഥാനം ഉണ്ടാകണമെന്നാണ് മറ്റൊരു നിബന്ധന. എന്നാൽ, ഓൺലൈൻ വഴിയുള്ള റിക്രൂട്ടിങ് ഏജൻസികളെ ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

അതേസമയം, നിയമനവും ജോലിയുമായി ബന്ധപ്പെട്ട കരാറുകളുടെ പകർപ്പ് തൊഴിലാളികൾക്ക് ഏജൻസികൾ നൽകണം. രാജ്യത്തെ നിയമങ്ങളും നിർദേശങ്ങളും പരിഗണിച്ചുള്ള വിദ്യാഭ്യാസ യോഗ്യത നിയമനങ്ങളിൽ പാലിക്കണമെന്ന് നിർദ്ദേശിക്കുകയും തൊഴിലാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാല: മദ്യനയത്തിന്റെ കരടിന് അംഗീകാരം നൽകി സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button