Latest NewsInternational

റഷ്യക്കെതിരായ ഉപരോധം: അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർന്നു വീണേക്കുമെന്ന് മുന്നറിയിപ്പ്, ഇന്ത്യയിലോ ചൈനയിലോ വീഴാൻ സാധ്യത

ബഹിരാകാശ നിലയം അമേരിക്കയിൽ വീഴാന്‍ സാധ്യതയുണ്ടെന്നും റോ​ഗോസിൻ പറഞ്ഞു

മോസ്കോ: യുക്രെയ്നെതിരായ യുദ്ധത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുളള ലോകരാജ്യങ്ങൾ തങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തിൽ മുന്നറിയിപ്പുമായി റഷ്യ. അന്താരാഷ്ട്ര ബഹിരാകാശനിലയം തകരുന്നതിന് ഉപരോധം കാരണമാകുമെന്നാണ് റഷ്യ നൽകുന്ന മുന്നറിയിപ്പ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ തലവന്‍ ദിമിത്രി റോഗോസിനാണ് മുന്നറിയിപ്പുമായി രം​ഗത്തു വന്നത്. ഇന്ത്യയിലോ ചൈനയിലോ ബഹിരാകാശ നിലയം വീഴാൻ സാധ്യതയുണ്ടെന്നും റോഗോസിന്‍ സൂചിപ്പിച്ചു.

റഷ്യയുടെ ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ആരു രക്ഷിക്കുമെന്നും റോ​ഗോസിൻ ചോദിച്ചു. അമേരിക്കയുൾപ്പെടെയുളള രാജ്യങ്ങളുടെ ഉപരോധം, ബഹിരാകാശ നിലയത്തിന് സേവനം നല്‍കുന്ന റഷ്യന്‍ ബഹിരാകാശ വാഹനങ്ങളുടെ പ്രവർത്തനം നിലക്കുന്നതിന് കാരണമാകും. ഇത് ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിൽ നിലനിർത്താൻ സഹായിക്കുന്ന സ്റ്റേഷന്റെ റഷ്യൻ ഭാ​ഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇതുമൂലം 500 ടണ്‍ ഭാരമുള്ള നിലയം കടലിലോ കരയിലോ വീഴാൻ സാധ്യതയുണ്ടെന്നും റോഗോസിന്‍ പറഞ്ഞു.

ബഹിരാകാശ നിലയം അമേരിക്കയിൽ വീഴാന്‍ സാധ്യതയുണ്ടെന്നും റോ​ഗോസിൻ പറഞ്ഞു. അതുകൊണ്ട്, റഷ്യക്കെതിരായ ഉപരോധം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും ഇപ്പോഴും സഹകരണം തുടരുന്ന അവസാന മേഖലകളിലൊന്നാണ് ബഹിരാകാശം. ഫെബ്രുവരിയില്‍ അമേരിക്ക റഷ്യക്കെതിരേ ഉപരോധം പ്രഖ്യാപിച്ചപ്പോഴും സമാന മുന്നറിയിപ്പ് റോഗോസിന്‍ രം​ഗത്തുവന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള റഷ്യന്‍ സഹകരണം വിലക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതവും ദിമിത്രി റോഗോസിൻ ഓർമ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button