KeralaLatest NewsNews

മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് പത്തോളം ബൈക്കുകൾ ഓടിച്ചുകയറ്റി യുവാക്കൾ

ബെെക്കുകൾ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹം കടന്ന് അദ്ദേഹത്തിന്റെ കാറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് ഇവർ ഹോട്ടലിന്റെ പരസ്യക്കാരാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് പത്തോളം ബൈക്കുകൾ ഓടിച്ചുകയറ്റി യുവാക്കൾ. ബെെക്കുകളിൽ ചുവന്ന കൊടി കെട്ടിയിട്ടുണ്ടായിരുന്നു. ഇത് കണ്ട പൊലീസുകാർ കരുതിയത് സിപിഎം പ്രവർത്തകരോ, അഭിവാദ്യം അർപ്പിക്കാൻ എത്തിയവരോ ആണെന്നാണ്. സംഭവത്തിൽ സുരക്ഷാവീഴ്ചയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. നഗരത്തിലെ ഒരു ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ഈ ബൈക്കുകൾ.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

ഇന്നലെ 11.30ന് ജനറൽ ആശുപത്രി–എകെജി സെന്റർ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രി ഇതു വഴി കടന്നു പോകുന്നതിനാൽ മറ്റു വാഹനങ്ങളെല്ലാം ഇവിടെ തടഞ്ഞിട്ടിരുന്നു. അപ്പോഴാണു പത്തോളം ബൈക്കുകൾ ചീറിപ്പാഞ്ഞ് ഇതിനിടയിലേക്ക് എത്തിയത്. ചുവന്ന കൊടി കണ്ട് തെറ്റിദ്ധരിച്ച പൊലീസ് ഈ ബൈക്കുകൾ കടത്തിവിട്ടു. ബെെക്കുകൾ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹം കടന്ന് അദ്ദേഹത്തിന്റെ കാറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് ഇവർ ഹോട്ടലിന്റെ പരസ്യക്കാരാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്.

തുടർന്ന്, എംഎൽഎ ഹോസ്റ്റലിനു മുൻപിൽ പൊലീസ് ബൈക്കുകാരെ തടഞ്ഞു നിർത്തി താക്കീതു നൽകിയ ശേഷം വിട്ടയച്ചു. ഹോട്ടലിന്റെ പ്രചാരണത്തിനായി മുൻകൂട്ടി അറിയിച്ചാണു ബൈക്ക് റാലി നടത്തിയതെന്നു സംഘാടകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button