COVID 19Latest NewsNewsInternational

വീണ്ടും കോവിഡിനോട് പൊരുതി ചൈന, ആശങ്കയായി ‘സ്‌റ്റെല്‍ത്ത് ഒമിക്രോണ്‍’: പുതിയതായി 5,280 കേസുകൾ

ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. അത്യന്തം അപകടകാരിയായ ‘സ്റ്റെൽത്ത് ഒമിക്രോൺ’ അതിവേഗം പടരുന്നത് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 5.280 കേസുകള്‍ ആണ് ഇന്ന് മാത്രമായി സ്ഥിരീകരിച്ചത്. നിരവധി പ്രധാന നഗരങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പാൻഡെമിക്കിന്റെ ആദ്യ നാളുകൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും കേസുകൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ താരതമ്യപ്പെടുത്തുമ്പോൾ വലിയ സംഖ്യയല്ലെങ്കിലും, ‘സീറോ കോവിഡ്’ തന്ത്രത്തിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്ത ബെയ്ജിങിൽ ഇത് വളരെ വലിയ സംഖ്യ തന്നെയാണ്.

പുതിയ വകഭേദം ഏറെ അപകടകാരിയായതിനാൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്. കോവിഡ് വ്യാപനം കൂടിയതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജിലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2200 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. 18 പ്രവിശ്യകളിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read:കാമുകനെ വീട്ടുകാർ താക്കീത് ചെയ്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു: വിവരം അറിഞ്ഞ കാമുകനും ജീവനൊടുക്കി

ചൈനയിൽ ഇതിന് മുൻപ്, കോവിഡ് കേസുകൾ 5,000 കവിഞ്ഞത് രണ്ട് ദിവസങ്ങളിൽ മാത്രമാണ്. രണ്ടും മധ്യ ചൈനയിലെ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്തായിരുന്നു. കോവിഡ്-19 ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരമാണ് വുഹാൻ. ഇതിന് ശേഷം ഇപ്പോഴാണ്, പ്രതിദിനം 5000 കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ‘സ്റ്റെൽത്ത് ഒമിക്രോൺ’ എന്നറിയപ്പെടുന്ന വകഭേദം അതിവേഗം പടരുന്നതാണ് നിലവിൽ കേസുകൾ വർദ്ധിക്കാൻ കാരണമായിരിക്കുന്നത്.

അതേസമയം, ഷാങ്ഹായിൽ സ്കൂളുകൾ അടച്ചു. ഷെൻഷെൻ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഉത്തരകൊറിയയോടുചേർന്ന യാൻചി നഗരത്തിലെ ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈനയിലെ കോവിഡ് കേസുകളിലെ കുതിപ്പ് ഷെന്‍ഷെന്‍ മുതല്‍ തീരദേശ നഗരമായ ക്വിങ്ഡാവോയും വടക്ക് സിങ്തായ് വരെയുമുള്ള നഗരങ്ങളിലെ ആളുകളെ ബാധിക്കുന്നുണ്ട്. മാർച്ച് ആദ്യ ആഴ്ച മുതലാണ് കോവിഡ് ചൈനയെ വീണ്ടും പിടിമുറുക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button