ThiruvananthapuramKeralaLatest NewsNews

ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിൽ നിയമമുണ്ട്: വ്യവസായ മന്ത്രി പി. രാജീവ്

പ്ലാന്‍റേഷന്‍ നിര്‍വചനത്തിന്‍റെ പരിധിയില്‍പ്പെടുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം, പുതിയ വിളകള്‍ കൂടി ചേര്‍ത്ത് പഴവര്‍ഗ കൃഷികള്‍ ഉൾപ്പെടെ തോട്ടത്തിന്‍റെ ഭാഗമാക്കിയുള്ള കാലോചിത ഭേദഗതികള്‍ വരുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം: ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതി വരുത്തില്ലെന്ന് വ്യക്തമാക്കി മന്ത്രി പി. രാജീവ്. പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതോടെ, ഈ പദ്ധതികൾ വേഗം പ്രവർത്തികമാകുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

Also read: ലഹരി പാഴ്‌സൽ കടത്തിലും വില്ലൻ ക്രിപ്റ്റോയും ടെലഗ്രാമും തന്നെ: കൊച്ചിയിൽ പിടികൂടിയത് 100 ലധികം പാഴ്സലുകൾ

പ്ലാന്‍റേഷന്‍ നിര്‍വചനത്തിന്‍റെ പരിധിയില്‍പ്പെടുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം, പുതിയ വിളകള്‍ കൂടി ചേര്‍ത്ത് പഴവര്‍ഗ കൃഷികള്‍ ഉൾപ്പെടെ തോട്ടത്തിന്‍റെ ഭാഗമാക്കിയുള്ള കാലോചിത ഭേദഗതികള്‍ വരുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പഴവര്‍ഗങ്ങള്‍ കൂടി ഇടവിളയായി കൃഷി ചെയ്യാന്‍ നേരത്തേ എല്‍.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നു. കൂടുതൽ വിളകൾ ഉള്‍പ്പെടുത്തി, തോട്ടപരിധി കുറച്ച് കൃഷി വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചിരുന്നത്. പാര്‍ട്ടി നയരേഖയ്ക്ക് അനുസരിച്ചുള്ള ഭേദഗതികള്‍ സി.പി.എം നേതാക്കള്‍ നടത്താൻ ശ്രമിക്കുന്നതിനിടെയാണ്, തങ്ങളുടെ അഭിമാന നീക്കമായ ഭൂപരിഷ്കരണത്തില്‍ തൊട്ടുകളിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയത്.

ഭൂപരിഷ്കരണ നിയമഭേദഗതി നീക്കത്തിനെതിരെ ശക്തമായ നിലപാട് വ്യക്തമാക്കി സി.പി.ഐ നേരത്തെ രം​ഗത്തെത്തിയിരുന്നു. തോട്ടങ്ങളില്‍ പഴവർഗങ്ങൾ ഇടവിളയായി കൃഷി ചെയ്യാൻ മതിയായ നിയമങ്ങൾ നിലവിലുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button