ThiruvananthapuramKeralaNattuvarthaLatest NewsNews

വാടകവീടിനുള്ളില്‍ അമ്മയും മകനും ജീവനൊടുക്കിയ നിലയിൽ

നേമം മാളികവീട് ലെയ്നില്‍ പൂരം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജം (70), മകന്‍ കെ.രാജേഷ് (48) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

നേമം: വാടക വീടിനുള്ളില്‍ അമ്മയേയും മകനേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നേമം മാളികവീട് ലെയ്നില്‍ പൂരം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജം (70), മകന്‍ കെ.രാജേഷ് (48) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പറവൂര്‍ കോട്ടുമ്പള്ളി കൈതാരം സ്വദേശികളാണ്.

രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള രണ്ടുനില വീടിന്‍റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിലും സമീപത്തെ കമ്പിയിലുമായാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെയെങ്കിലും പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

Read Also : കെ റെയിലിനു കേന്ദ്രം കൂടെ നിൽക്കുമോ? കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുമ്പോൾ

ഇന്നലെ വൈകുന്നേരം ആണ് സംഭവം പുറത്തറിഞ്ഞത്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന്, നേമം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പിലാണ് രാജേഷ് ജോലി നോക്കിയിരുന്നത്. ബന്ധുക്കളെ കണ്ടെത്തി വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോറന്‍സിക് പരിശോധനകള്‍ നടത്തിയ ശേഷം ഇന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button