Latest NewsKerala

പൃഥ്വിരാജിന്റെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയ നുജൂം മയക്ക് മരുന്ന് കച്ചവടം നടത്തിയത് പഴം, പച്ചക്കറി വ്യാപാരി എന്ന വ്യാജേന

പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാള്‍ എന്ന വ്യാജേനയാണ്, ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്.

കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്നും കൊക്കെയ്ന്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുമായി യുവാവ് പിടിയിലായ സംഭവത്തിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാള്‍, പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാള്‍ എന്ന വ്യാജേനയാണ്, ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. കൊല്ലം പുനലൂര്‍ വാളക്കോട് പാണങ്ങാട് നസീം വില്ലയില്‍ നുജൂം സലിംകുട്ടി(33)യുടെ പക്കല്‍ നിന്നുമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, എക്സൈസ് സംഘം ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.

തേവര മാളിയേക്കല്‍ റോഡിലുള്ള, അസറ്റ് കാസാ ഗ്രാന്‍ഡെ ആഡംബര ഫ്ളാറ്റില്‍ അര്‍ദ്ധരാത്രിയില്‍ നടത്തിയ റെയ്ഡിലാണ് പ്രതി ലഹരി ഉത്പന്നങ്ങളുമായി പിടിയിലാവുന്നത്. നാലാം നിലയിലെ 4എ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഒരു വര്‍ഷത്തിലധികമായി, നുജൂം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. റെയ്ഡിനു പിന്നാലെ എക്സൈസ് സംഘം പൃഥ്വിരാജുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു ഏജന്‍സി വഴി വാടകയ്ക്ക് നല്‍കിയതാണെന്നും, പ്രതിയെ അറിയില്ലെന്നും അറിയിച്ചു.

read also: പൃഥ്വിരാജിന്റെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്‌റ്റിൽ

പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എറണാകുളം എക്സൈസ് സിഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, 6.927 ഗ്രാം കൊക്കെയ്നും 47.2 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തില്‍ നല്‍കിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്.

പുനലൂര്‍ നഗരത്തില്‍, വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങള്‍ പ്രതിയുടെ കുടുംബത്തിനുണ്ട്. വര്‍ഷങ്ങളായി, വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് ഇവര്‍. സിനിമാ മേഖലയില്‍ വലിയ ബന്ധമുണ്ട്. സിനിമാക്കാര്‍ക്കടക്കം ഇയാള്‍ ലഹരി നല്‍കിയിരുന്നു എന്നാണ്, ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ എക്സൈസ് പരിശോധിച്ചു വരികയാണെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button