കീവ്: അധിനിവേശത്തിനിടയിൽ റഷ്യ നടത്തുന്ന യുദ്ധക്കുറ്റങ്ങളെ രൂക്ഷമായി വിമർശിച്ച് ഉക്രൈൻ. കീവിൽ നിന്നും പിൻവാങ്ങി, സാവധാനം രാജ്യത്തിന്റെ കിഴക്കേ ഭാഗത്തേക്ക് നീങ്ങുന്ന റഷ്യൻ സൈനികരുടെ അക്രമങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കീവിന് 37 കിലോമീറ്റർ വടക്കു തെക്കായുള്ള ബുക്ക എന്ന നഗരമാണ് റഷ്യൻ സൈനികർ തകർത്തെറിഞ്ഞത്. കീവിൽ നിന്നും പിൻവാങ്ങുന്നതിനിടയിൽ റഷ്യൻ സൈനികർ സാധാരണക്കാരെ ഉപദ്രവിക്കുകയും വധിക്കുകയും ചെയ്തു. കൈകൾ പിറകിൽ കെട്ടി തലയ്ക്ക് വെടിവെച്ചു കൊല്ലപ്പെട്ട നിലയിൽ, നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 17 വയസ്സുള്ള ഒരു പെൺകുട്ടിയെ സൈന്യം ക്രൂരമായി പീഡിപ്പിച്ചു കൊന്നതായും റിപ്പോർട്ടുകളുണ്ട്.
നിരവധി ഉക്രൈൻ പൗരന്മാരുടെ മൃതദേഹങ്ങളാണ് വഴിയരികിൽ ചിതറിക്കിടക്കുന്നത്. ഇതുവരെ 300 പൗരന്മാർ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. മൃതദേഹങ്ങൾ കൂട്ടത്തോടെ മറവു ചെയ്തിരിക്കുന്ന ഒരു കുഴി കണ്ടെത്തിയ അന്താരാഷ്ട്ര മാധ്യമം, റോയിട്ടേഴ്സ് ആണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. സംഭവത്തിൽ, റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Post Your Comments