Latest NewsNewsInternational

ഇസ്രായേൽ-ഹമാസ് സംഘർഷം ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നു: യുഎൻഎസ്‌സി

ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര വാണിജ്യ ഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ, രാജ്യത്തിന്റെ ഊർജ്ജ, സാമ്പത്തിക താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നതായി ഒരു ഉന്നത ഇന്ത്യൻ നയതന്ത്രജ്ഞൻ യുഎൻ രക്ഷാസമിതി അംഗങ്ങളോട് പറഞ്ഞു. മിഡിൽ ഈസ്റ്റിനെക്കുറിച്ചുള്ള യുഎൻഎസ്‌സി ഓപ്പൺ ഡിബേറ്റിനിടെയാണ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ രവീന്ദ്രയുടെ പരാമർശം.

ഇന്ത്യയ്ക്ക് സമീപമുള്ള ചില ആക്രമണങ്ങൾ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽ വാണിജ്യ ഗതാഗതത്തിന്റെ സുരക്ഷയെയും നിലവിലുള്ള സംഘർഷം ബാധിക്കുന്നുവെന്ന് രവീന്ദ്ര പറഞ്ഞു. ചെങ്കടലിൽ ഹൂതി വിമതർ കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. മേഖലയിലെ കടൽ ഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തോടുള്ള പ്രതികരണമായും ഫലസ്തീനികൾക്കുള്ള തങ്ങളുടെ പിന്തുണ തെളിയിക്കാനുമാണ് ആക്രമണമെന്നാണ് ഹൂതികളുടെ വാദം.

‘ഇത് അന്താരാഷ്ട്ര സമൂഹത്തെ വളരെയധികം ആശങ്കപ്പെടുത്തുന്ന കാര്യമാണ്, കൂടാതെ ഇന്ത്യയുടെ സ്വന്തം ഊർജ്ജത്തിലും സാമ്പത്തിക താൽപ്പര്യങ്ങളിലും നേരിട്ട് സ്വാധീനമുണ്ട്. ഈ ദുഷ്‌കരമായ സാഹചര്യം ഒരു പാർട്ടിക്കും ഗുണം ചെയ്യുന്നതല്ല, ഇത് വ്യക്തമായി തിരിച്ചറിയണം. യുദ്ധം വർദ്ധിക്കുന്നത് തടയുക, മാനുഷിക സഹായം തുടർച്ചയായി വിതരണം ചെയ്യുന്നത് ഉറപ്പാക്കുക. മാനുഷിക സാഹചര്യം ഗൗരവത്തോടെ അഭിസംബോധന ചെയ്യേണ്ടതുണ്ട്, യുഎന്നിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രമങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു’, ഹൂതി വിമതരെ പേരെടുത്ത് പറയാതെ രവീന്ദ്ര പറഞ്ഞു.

ഈ സംഘട്ടനത്തിന്റെ തുടക്കം മുതൽ ഇന്ത്യ കൈമാറിയ സന്ദേശം വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് രവീന്ദ്ര പറഞ്ഞു. വെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്ത്, സുരക്ഷിതമായ അതിർത്തികൾക്കുള്ളിൽ ഒരു സ്വതന്ത്ര രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാൻ ഫലസ്തീൻ ജനതയ്ക്ക് കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണ ആവർത്തിച്ച് രവീന്ദർ പറഞ്ഞു. രണ്ട് രാഷ്ട്രം മാത്രമാണെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. അന്തിമ സ്റ്റാറ്റസ് വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള നേരിട്ടുള്ളതും അർത്ഥവത്തായതുമായ ചർച്ചകളിലൂടെ നേടിയെടുത്ത പരിഹാരം, ഇസ്രായേലിലെയും പലസ്തീനിലെയും ജനങ്ങൾ ആഗ്രഹിക്കുന്നതും അർഹിക്കുന്നതുമായ ശാശ്വത സമാധാനം നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button