KeralaLatest NewsNews

തന്റെ വീട്ടില്‍ സീതാറാം യെച്ചൂരി മാത്രമല്ല മന്മോഹന്‍ സിംഗും വി പി സിംഗും വന്നിട്ടുണ്ടെന്ന് കെ.വി തോമസ്

ഈ തിരക്കഥയ്ക്ക് പിന്നിലെ ആളെ വ്യക്തമായി അറിയാം

കൊച്ചി: തന്റെ വീട്ടില്‍ സീതാറാം യെച്ചൂരി മാത്രമല്ല, മന്മോഹന്‍ സിംഗും വി.പി സിംഗും വന്നിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ഈ തിരക്കഥയ്ക്ക് പിന്നിലുള്ള ആളിനെ വ്യക്തമായി അറിയാമെന്നും കെ.വി തോമസ് വ്യക്തമാക്കി.

Read Also : ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം

ഇത്തരമൊരു തിരക്കഥ തയ്യാറാക്കിയത് ആരാണെന്ന് മനസ്സിലായല്ലോ. കെ.വി തോമസിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് യെച്ചൂരി താമസിക്കുന്നതെന്ന കെ സുധാകരന്റെ പരാമര്‍ശത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.

‘സെമിനാറിനായി കണ്ണൂരിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ട് എന്തായി, എന്റെ വീട്ടില്‍ യെച്ചൂരി മാത്രമല്ല താമസിച്ചത്, മന്മോഹന്‍ സിങ് വന്നിട്ടുണ്ട്, വി.പി സിങ് വന്നിട്ടുണ്ട്. തിരക്കഥ തയ്യാറാക്കിയത് ആരാണെന്ന് അപ്പോള്‍ തന്നെ മനസ്സിലായില്ലേ.? സെമിനാറില്‍ പങ്കെടുക്കരുതെന്ന നിലപാടേ ശരിയല്ല’, കെ.വി തോമസ് പറഞ്ഞു.

കോണ്‍ഗ്രസ് അച്ചടക്ക സമിതിയോട് 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തനിക്ക് 48 മണിക്കൂര്‍ മതി, ഒരാഴ്ചയുടെ ആവശ്യമില്ല. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെവി തോമസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button