Latest NewsKerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലോഡ്ജിൽ തങ്ങി പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമം: 3 പേർ അറസ്റ്റിൽ

കടുത്തുരുത്തി, കല്ലറ, മുട്ടുചിറ, തലയോലപ്പറമ്പ്, വടയാർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇത്തരം യുവാക്കൾ കറങ്ങി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

കോട്ടയം: കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു തട്ടികൊണ്ടുപോകാൻ ശ്രമിച്ചതായ പരാതിയിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ തളിപ്പറമ്പ് രാമന്തളി കണ്ടത്തിൽ വീട്ടിൽ മിസ്ഹബ് അബ്ദുൾ റഹിമാൻ (20), കണ്ണൂർ ലേരൂർ മാധമംഗലം നെല്ലിയോടൻ വീട്ടിൽ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടിൽ അഭിനവ് (20) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 17ഉം 16ഉം വയസ് പ്രായമുള്ള പെൺകുട്ടികളുടെ മൊഴിയിലാണ് കേസെടുത്തിരിക്കുന്നത്.

സംഭവം ഇങ്ങനെ,

പ്രതികളിലൊരാളായ അഭിനവ് രണ്ടു വർഷം മുമ്പ് കടുത്തുരുത്തിയിൽ എത്തിയതാണ്. ഇവിടെ നാളുകളോളം താമസിച്ചു ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു. മറ്റു പ്രതികൾ മാസങ്ങൾക്കുമുമ്പ് ഇവിടെയെത്തിയവരാണ്. കല്ലറയിലും കടുത്തുരുത്തിയിലുമായാണ് ഇവർ കഴിഞ്ഞിരുന്നത്. കടുത്തുരുത്തിയിൽ ഒരുവീട്ടിലും കല്ലറയിലെ ഒരു ലോഡ്ജിലുമായി ഏറേ നാളുകൾ താമസിച്ച പ്രതികൾ ആദ്യം കല്ലറക്കാരിയായ ഒരു പെൺകുട്ടിയെ പ്രണയത്തിൽ കുരുക്കി.

മൂന്നുപ്രതികളും പെൺകുട്ടികളെ പ്രണയത്തിൽ വീഴ്‌ത്താൻ പരസ്പരം സഹായിച്ചിരുന്നു. പിന്നീടാണ് കടുത്തുരുത്തിയിൽ ഇവരെത്തുന്നത്. കടുത്തുരുത്തിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു. കടുത്തുരുത്തിയിൽ ഒരു പെൺകുട്ടിയുമായി ഇവരെ ദുരൂഹസാഹചര്യത്തിൽ കാണാനിടയായ സംഭവമുണ്ടാകുകയും ലോഡ്ജ് അധികൃതർ ഇവരെ ഇറക്കി വിടുകയുമായിരുന്നു.

അതേസമയം, കടുത്തുരുത്തി, കല്ലറ, മുട്ടുചിറ, തലയോലപ്പറമ്പ്, വടയാർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇത്തരം യുവാക്കൾ കറങ്ങി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും നടത്തുന്നവരാണിവരെന്ന് പോലീസ് പറഞ്ഞു. ഇവരെക്കൂടാതെ, ഇനിയും ഇത്തരം യുവാക്കൾ കൂടുതൽ സ്ഥലങ്ങളിലെത്തിയിട്ടുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button