KannurKeralaNattuvarthaLatest NewsNews

അടച്ചിട്ടിരുന്ന വീട് നിജിലിന് വാടകയ്ക്കു നല്‍കിയത്: രേഷ്മ പോലീസിനോട്

കണ്ണൂർ: ഹരിദാസ് വധക്കേസിലെ മുഖ്യപ്രതി നിജില്‍ ദാസ് തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന്, വീട്ടുടമ പ്രശാന്തിന്റ ഭാര്യ രേഷ്മ പോലീസിനോട് പറഞ്ഞു. ഈ മാസം 17നാണ് ഇയാള്‍ പാണ്ട്യാല മുക്കിലെ രയരോത്ത് പൊയില്‍ എന്ന വീട്ടില്‍ വാടകയ്ക്ക് എത്തിയതെന്നാണു പൊലീസിന്റെ നിഗമനം. വീട്ടുടമസ്ഥനായ പ്രശാന്ത് വിദേശത്താണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിജില്‍ ദാസ് പിടിയിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഈ വീട്ടിലെത്തി നിജില്‍ ദാസിനെ പിടികൂടിയ പൊലീസ് പിന്നീട്, പ്രശാന്തിന്റെ ഭാര്യ പിഎംരേഷ്മയെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രേഷ്മയെ റിമാന്‍ഡ് ചെയ്തു. അടച്ചിട്ടിരുന്ന വീട് നിജിലിന് വാടകയ്ക്കു നല്‍കിയതാണെന്ന് രേഷ്മ പൊലീസിനോട് വെളിപ്പെടുത്തി. രേഷ്മയും കുട്ടികളും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

കൃത്യമായ മാനദണ്ഡങ്ങളില്ല: സപ്ലൈകോ നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തല്‍

അതേസമയം, നിജില്‍ ദാസുമായി രേഷ്മയ്ക്ക് മുൻപരിചയം ഉണ്ടായിരുന്നുവെന്നും അദ്ധ്യാപികയായ രേഷ്മ സ്‌കൂളിലേക്ക് പതിവായി പോയിരുന്നത് നിജില്‍ ദാസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണെന്നും പൊലീസ് പറയുന്നു. ഒളിവിൽ താമസിച്ചിരുന്ന ഇയാള്‍ക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നതായും സംശയമുണ്ട്. പ്രശാന്തിന്റെ വീട്ടില്‍ എത്തുന്നതു വരെയുള്ള ദിവസങ്ങളില്‍ എവിടെയായിരുന്നു നിജില്‍ ദാസ് താമസിച്ചിരുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button