KeralaLatest News

‘വീട് നൽകിയത് നിയമപ്രകാരം എഗ്രിമെന്റ് തയാറാക്കി ഭർത്താവിന്റെ അനുവാദത്തോടെ, രേഷ്മ മുൻ എസ്എഫ്ഐ പ്രവർത്തക’

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങൾ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ മാതാപിതാക്കളും പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളും

കണ്ണൂർ: സൈബർ ആക്രമണത്തിൽ മനം നൊന്ത്, ഹരിദാസൻ വധക്കേസിലെ പ്രതിക്കു വാടക വീടു നൽകിയതിൽ അറസ്റ്റിലായ രേഷ്മയും കുടുംബവും. മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കഴിഞ്ഞ ആഴ്ചയാണ് രേഷ്മ ഏറ്റുവാങ്ങിയത്. നിജിൽദാസിന്റെ ഭാര്യ ദിപിനയുടെ ചെറുപ്പം മുതലുള്ള സുഹൃത്താണ് രേഷ്മയെന്നു രേഷ്മയുടെ മകൾ പറഞ്ഞു. ‘ദിപിനാന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീട് നൽകിയത്. 4 ദിവസത്തേക്കാണു വീടു നൽകിയത്’.

വീട്ടിൽ കുറച്ചു പ്രശ്നങ്ങളുള്ളതിനാൽ മാറി നിൽക്കണമെന്ന് അമ്മയോടു പറഞ്ഞത് ദിപിനയാണെന്നും രേഷ്മയുടെ മകൾ പറഞ്ഞു. എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണു വീടു നൽകിയതെന്നും രേഷ്മയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. മകളുടെ ഭർത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് എഗ്രിമെന്റ് എഴുതി വാങ്ങി താക്കോൽ കൈമാറിയത്. പക്ഷേ, കഴിഞ്ഞ ദിവസം പുലർച്ചെ, പൊലീസ് വീട്ടിൽ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയത്.

read also:  കാസർഗോട്ട് പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുട്ടി ഗുരുതരാവസ്ഥയിൽ: അമിത രക്തസ്രാവമായതോടെ പ്രതി മുങ്ങി, അറസ്റ്റ്

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങൾ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ മാതാപിതാക്കളും പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളും പറഞ്ഞു. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണു രേഷ്മയുടെയും ദിപിനയുടെയും വീട്. കുട്ടിക്കാലം മുതൽ ഇവർ ഉറ്റ സുഹൃത്തുക്കളുമായിരുന്നു. അടുത്ത കൂട്ടുകാരിയുടെ ഭർത്താവായതിനാലാണു വീടു നൽകിയതെന്നു രേഷ്മയുടെ മാതാപിതാക്കൾ പറയുന്നു.

സ്ഥിരമായി വാടകയ്ക്കു നൽകുന്ന വീടാണിത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പിണറായിയിൽ സംഘടിപ്പിച്ചിരുന്ന ‘പിണറായിപ്പെരുമ’ പരിപാടിക്ക് എത്തിയവരാണ് ഏപ്രിൽ 1 മുതൽ 8 വരെ ഇവിടെ താമസിച്ചിരുന്നതെന്ന് രേഷ്മയുടെ മാതാപിതാക്കൾ പറഞ്ഞു. ഇവർ പോയ ശേഷം, ഏപ്രിൽ 13ന് വീട് വൃത്തിയാക്കിയിട്ടു. തുടർന്നാണ് കൂട്ടുകാരിക്ക് വാടകയ്ക്ക് നൽകിയത്.

രേഷ്മയെ സൈബർ ഇടങ്ങളിൽ വളരെ മോശമായി ചിത്രീകരിച്ചവർക്ക് എതിരെയും ന്യൂമാഹി പൊലീസിനെതിരെയും മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് രേഷ്മയുടെ അഭിഭാഷകൻ പി.പ്രേമരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button