KeralaLatest News

കൊലക്കേസ് പ്രതിയായ ഭർത്താവിന് വേണ്ടി രേഷ്മയോട് അഭ്യർത്ഥിച്ചത് ഉറ്റ കൂട്ടുകാരി തന്നെ! കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി ആര്‍എസ്എസ് നേതാവിന് അദ്ധ്യാപികയായ പി.എം. രേഷ്മ പിണറായി പാണ്ട്യാല മുക്കിലെ വീട് വിട്ടു നല്‍കിയത് എല്ലാം അറിഞ്ഞുകൊണ്ട്‌ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇദ്ദേഹം കൊലയാളിയാണെന്നറിയാതെയാണ് താൻ വീട് വാടകയ്ക്ക് നൽകിയതെന്നാണ് രേഷ്മ പറയുന്നത്.

ഉറ്റ കൂട്ടുകാരിയുടെ ഭർത്താവിന് താമസിക്കാൻ വീടാവശ്യപ്പെട്ടത് പ്രതിയുടെ ഭാര്യ തന്നെയാണെന്നാണ് ഇവരുടെ പക്ഷം. തന്റെ മകൾ പ്രതിക്ക് ഭക്ഷണം ഒന്നും ഉണ്ടാക്കി കൊടുത്തിട്ടില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ‘മകളുടെ സുഹൃത്തിന്റെ ഭര്‍ത്താവായതു കൊണ്ടാണ് വാടകയ്ക്ക് നല്‍കിയത്. ഇതുകൊലയാളിയാണ് എന്നറിയില്ല. അതറിയുന്നത് ഇന്നലെയാണ്,’ അദ്ദേഹം പറഞ്ഞു.  ‘പാരമ്പര്യമായി മാര്‍ക്സിസ്റ്റുകാരാണ് ഞങ്ങള്‍. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. സിപിഎം എന്തു കൊണ്ടാണ് ഇപ്പോള്‍ തള്ളിപ്പറയുന്നത് എന്നറിയില്ല’ – രാജന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍എസ്‌എസ് പ്രവർത്തകനായ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍. ഹരിദാസ് വധകേസില്‍ പ്രതിയായതിനെ തുടര്‍ത്ത് നിജില്‍ ദാസ് ഉള്‍പ്പെടെയുള്ള 13 പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശേരി കോടതി തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button