KeralaLatest NewsNews

ബിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളി: വരുത്തി വച്ചത്‌ ഒരു കോടി രൂപയ്ക്കടുത്ത്  കടം

 

കോഴിക്കോട്: കോഴിക്കോട് ചെങ്ങോട്ടുകാവ് ചേലിയ സ്വദേശിനി ബിജിഷയുടെ ആത്മഹത്യ  ഓൺലൈൻ റമ്മി കളി മൂലമാണെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഒരു വർഷത്തിനിടെ റമ്മി കളിച്ച് ഒരു കോടി രൂപയ്ക്കടുത്താണ് ബിജിഷ കടം വരുത്തിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.

കഴിഞ്ഞ ഡിസംബർ 11നാണ് ബി.എഡ്. ബിരുദധാരിയായ ബിജിഷയെ വീട്ടിൽ മരിച്ച നിലയിൽ  കണ്ടെത്തിയത്.  സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരി ആയിരുന്നു ബിജിഷ. മരിക്കുന്ന ദിവസം ജോലിക്ക് പോകും മുൻപ് നാട്ടിലെ ചിലരോട് ബിജിഷ പണം കടം ചോദിച്ചിരുന്നു. പണം കിട്ടാതായതോടെ വീട്ടിൽ മടങ്ങിയെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. മരണ ശേഷം പണം ആവശ്യപ്പെട്ട് ബിജിഷയ്ക്ക് വന്ന ഫോൺ കോളുകള്‍ സംശയങ്ങൾക്ക് ഇട നല്‍കുകയായിരുന്നു. കൊയിലാണ്ടി പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി കണ്ടെത്തി.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാതാപിതാക്കളിൽ നിന്നും പല പ്രാവശ്യം ബിജിഷ പണം വാങ്ങിയിരുന്നു. എന്നാൽ, കാരണം പറഞ്ഞിരുന്നില്ല. വിവാഹത്തിനായി അച്ഛൻ വാങ്ങി വച്ച 35 പവൻ സ്വർണവും വീട്ടുകാരോട് പറയാതെ പണയപ്പെടുത്തിയിരുന്നു. ഇതോടെ, സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. അങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

ഗൂഗിൾ പേ പോലുള്ള യു.പി.ഐ. ആപ്പുകൾ ഉപയോഗിച്ചായിരുന്നു ബിജിഷയുടെ ഇടപാടുകൾ മുഴുവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button