KeralaLatest NewsNewsIndia

കാലത്തിന്റെ കാവ്യനീതി: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ ‘നമ്പർ വൺ’ കേരളം

ന്യൂഡൽഹി: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ ‘നമ്പർ വൺ’ കേരളം. ഇതിനായി ചീഫ് സെക്രട്ടറി വി പി ജോയ് നാളെ ഗുജറാത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. ഗുജറാത്ത് മോഡൽ വികസനത്തെ കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് നൽകും. വൻകിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്ബോർഡ് സിസ്റ്റമാണ് കേരളം പഠിക്കാൻ ഉദ്ദേശിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഡാഷ് ബോർഡിനെ കുറിച്ചുള്ള നിർദ്ദേശം ഉയർന്നത്. ചീഫ് സെക്രടറി തല സമിതി റിപ്പോർട്ട് അടിയന്തരമായി മുഖ്യമന്ത്രിക്ക് നൽകും. റിപ്പോർട്ടിന്മേൽ വികസന നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്. സിൽവർ ലൈൻ പദ്ധതി പോലെയുള്ള വൻകിട പദ്ധതികൾക്ക് ഈ പഠനം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. എല്ലാ മേഖലയിലും ഒന്നാമത് എന്ന് സൈബർ സഖാക്കൾ കൊട്ടിഘോഷിച്ച കേരളം, ഇന്ന് ഗുജറാത്തിൽ നിന്നും കാര്യങ്ങൾ പഠിക്കുകയാണ്.

Also Read:മുടി കൊഴിച്ചിൽ പ്രശ്നമാകുന്നുണ്ടോ? എങ്കിൽ ഇത് കഴിക്കൂ

അതേസമയം, കേരള മോഡല്‍ രാജ്യത്തിന് മാതൃകയാണെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികളാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും കഴിഞ്ഞ ദിവസം, കേരളത്തിലെത്തിയ സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വമ്പന്‍ പദ്ധതികള്‍ക്കൊന്നും പരിസ്ഥിതി ആഘാത പഠനം പോലും നടത്താറില്ലെന്നും, ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതിവിശേഷമെന്നുമായിരുന്നു ബൃന്ദ കാരാട്ട് അന്ന് പരിഹസിച്ചത്. ബൃന്ദ കാരാട്ട് അന്ന് പരിഹസിച്ച അതേ ഗുജറാത്തിലേക്കാണ് ഇന്ന് കേരളം പഠനത്തിനായി പോകുന്നത്. കാലത്തിന്റെ കാവ്യനീതി എന്നല്ലാതെ എന്താണ് ഇതിനെ പറയുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button