ThiruvananthapuramKeralaNattuvarthaLatest NewsNews

മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകം: ഓൺലൈൻ ലോണുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിപി

തിരുവനന്തപുരം: മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതിനെത്തുടർന്ന്, അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. നിയമവരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍, കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വെച്ച്, മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പിൽ പറഞ്ഞു. കെവൈസി രേഖകള്‍ മാത്രം സ്വീകരിച്ച് ഉടനടി വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈല്‍ ലോൺ ആപ്പുകള്‍ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ, ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉള്‍പ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകള്‍ നേടും. വായ്പാ തുകയിൽ നിന്നും വിവിധ ചാർജുകൾ കഴിച്ചുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടില്‍ ഉടനടി ലഭിക്കും.

നിലവിലുള്ള വർദ്ധനവ് നാലാം തരം​ഗമല്ല: ഇന്ത്യയിൽ കോവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

തിരിച്ചടവ് കാലാവധി കഴിയുന്ന ദിവസം, മുഴുവന്‍ തുകയും തിരികെ അടയ്ക്കണം. തിരിച്ചടവ് മുടങ്ങിയാലുടന്‍ ഉപഭോക്താവിന്‍റെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ഭീഷണി ആരംഭിക്കും. ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും, തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇത്തരം ഭീഷണി കോളുകൾ ലഭിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും സമ്മര്‍ദ്ദം ചെലുത്തുന്നതോടെ, വായ്പ എടുത്തയാള്‍ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.

ഈയടുത്ത്, കൊയിലാണ്ടിയിൽ ഓൺലൈൻ റമ്മി കളിച്ച് കോടികളുടെ ബധ്യതയെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലും ഓൺലൈൻ ലോൺ ആപ്പുകൾ ഉൾപ്പെട്ടതായാണ് കണ്ടെത്തൽ. പണം കടം വാങ്ങി തട്ടിപ്പിനിരയായവർ പരാതി നൽകാൻ മടിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button