Latest NewsNewsIndia

റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം റെയില്‍വേ പ്ലാറ്റിഫോമില്‍ ഉറങ്ങിക്കിടന്ന 25കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ റെപ്പല്ലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. വിവിധ ഭാഷാ തൊഴിലാളിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

Read Also: കേരളത്തിലെ മതേതര പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയാകും: ഫാത്തിമ തെഹ്‌ലിയ

പ്രകാശം ജില്ലയില്‍ നിന്ന് രണ്ട് ദിവസം മുന്‍പാണ് കൊത്തുപണിയുടെ ഭാഗമായി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം യുവതി ഗുണ്ടൂര്‍ ജില്ലയിലെത്തിയത്. രാത്രി ഏറെ വൈകിയാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന്, പ്ലാറ്റ്ഫോമില്‍ ചെലവഴിക്കുകയായിരുന്നു.

ഉറങ്ങി കിടക്കുമ്പോള്‍, അജ്ഞാതരായ മൂന്ന് പേര്‍ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടു പോയി മര്‍ദ്ദിച്ചു. തുടര്‍ന്ന്, ശബ്ദം കേട്ട് ഉണര്‍ന്ന യുവതിയെ പ്ലാറ്റ്ഫോമിനടുത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഭര്‍ത്താവ് റെയില്‍വേ പോലീസിനെ വിവരം അറിയിച്ചെങ്കിലും പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു.

യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയിലാണ് അക്രമി സംഘം എത്തിയതെന്ന് ഭര്‍ത്താവ് പറയുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button