Latest NewsNewsIndia

മസ്ജിദുകളിലെ ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യണം: അന്ത്യശാസനവുമായി രാജ് താക്കറെ, ഉച്ചഭാഷിണി ഒഴിവാക്കി മുംബൈയിലെ പള്ളികൾ

മുംബൈ: മസ്ജിദുകളിലെ ലൗഡ്‌സ്പീക്കർ നിക്കം ചെയ്യണമെന്ന എം.എൻ.എസ് നേതാവ് രാജ് താക്കറെയുടെ അന്ത്യശാസനം മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കുന്നു. എവിടെ വാങ്ക് ചൊല്ലിയാലും അപ്പോൾ ഹനുമാൻ ചാലിസയും ഉച്ചഭാഷിണിയിൽ കേൾപ്പിക്കുമെന്ന രാജ് താക്കറെയുടെ ഭീഷണിയെ തുടർന്ന്, ഇന്ന് രാവിലെ മുംബൈയിലും സമീപപ്രദേശങ്ങളിലും നിരവധി പള്ളികളിൽ വാങ്ക് കൊടുത്ത സമയത്ത് ഉച്ചഭാഷിണി ഉപയോഗിച്ചില്ല.

മഹാരാഷ്ട്രയിലെ പർഭാനി, ഒസ്മാനാബാദ്, ഹിംഗോലി, ജൽനയുടെ ചില ഭാഗങ്ങൾ, നന്ദേഡ്, നന്ദുർബാർ, ഷിർദി, ശ്രീരാംപൂർ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വാങ്ക് കൊടുത്ത സമയത്ത് ഉച്ചഭാഷിണികൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ചിലയിടങ്ങളിൽ ശബ്ദം കുറച്ചാണ് ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചത്. ഉച്ചഭാഷിണി വിവാദത്തിൽ രാജ് താക്കറെയുടെ പ്രസ്താവന ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അന്തരിച്ച അമ്മാവൻ ബാലാസാഹേബ് താക്കറെയുടെ വീഡിയോയും രാജ് താക്കറെ പങ്കിട്ടിരുന്നു. പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ബാൽ താക്കറെ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്.

Also Read:വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

‘സംസ്ഥാനത്ത് തന്റെ സർക്കാർ അധികാരത്തിൽ വരുന്ന ദിവസം, പൊതു നമസ്‌കാരം നിർത്താൻ ഞങ്ങൾ ഒരു കല്ലും വിടില്ല, മതം ദേശീയ വികസനത്തിന് തടസ്സമാകാത്ത വിധത്തിലായിരിക്കണം. ആളുകൾക്ക് ശല്യം ഉണ്ടാക്കുക, ആർക്കെങ്കിലും ഹിന്ദു മതത്തിൽ ശല്യമുണ്ടെങ്കിൽ, അവർ എന്നോട് വന്ന് പറയണം, ഇക്കാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യാൻ ഞങ്ങൾ തയ്യാറാണ്, പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യും’, വീഡിയോയിൽ ബാലാസാഹേബ് താക്കറെ പറഞ്ഞു.

ഏപ്രിൽ 12ന് താനെയിൽ നടന്ന ഗുഡി പദ്വ പ്രസംഗത്തിലാണ് പള്ളികളിൽ നിന്നും ഉച്ചഭാഷികളിൽ എന്നെന്നേക്കുമായി ഒഴിവാക്കുമെന്ന് രാജ് താക്കറെ ആദ്യമായി വെളിപ്പെടുത്തിയത്. മഹാരാഷ്‌ട്രയിൽ മെയ് 4നകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അദ്ദേഹം അന്ത്യശാസനം നൽകി. ഇത് പരാജയപ്പെട്ടാൽ, അത്തരം പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ ഇരട്ട ശബ്ദത്തിൽ പ്ലേ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button