Latest NewsIndia

പീഡനത്തിനിരയായി പോലീസ് സ്റ്റേഷനിലെത്തിയ പതിമൂന്നുകാരിയെ വീണ്ടും പീഡിപ്പിച്ചു : പൊലീസുകാരൻ അറസ്റ്റിൽ

ലക്നൗ: പീഡനപരാതി നൽകാനെത്തിയ 13 വയസ്സുകാരിയ്‌ക്ക് പോലീസ് സ്റ്റേഷനിൽ ക്രൂര പീഡനം. യുപിയിൽ, ലളിത്പൂരിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന്, സ്റ്റേഷൻ ഓഫീസർ തിലക്ധാരി സരോജ് അറസ്റ്റിലായി.

കഴിഞ്ഞമാസം നാല് പേർ ചേർന്ന് സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും കൂട്ടബലാൽസംഗത്തിനിരയാക്കുകയും ചെയ്തു. ഏപ്രിൽ 22നാണ് സംഭവം നടന്നത്. പെൺകുട്ടിയെ കുറ്റവാളികൾ കൊണ്ടുപോയത് മധ്യപ്രദേശിലെ ഭോപ്പാലിലേയ്ക്കാണ്. മൂന്നു ദിവസം കുട്ടി ഇവിടെ താമസിച്ചു.

അന്വേഷണത്തെ തുടർന്ന് പെൺകുട്ടിയെ പോലീസുകാർ കണ്ടെത്തി തിരിച്ചു കൊണ്ടുവന്നു. ഇക്കാര്യത്തെക്കുറിച്ച് മൊഴി നൽകാൻ അമ്മായിയോടൊപ്പം ലളിത്പൂരിലെ സ്റ്റേഷനിൽ എത്തിയതാണ് പെൺകുട്ടി. അപ്പോഴാണ് അന്വേഷണോദ്യോഗസ്ഥൻ പെൺകുട്ടിയെ അകത്തെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയവരിൽ ഒരാൾ തന്നെയാണ് പോലീസ് ഉദ്യോഗസ്ഥനെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഭവം വിവാദമായതോടെ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മായിയുടെ പേരും എഫ്ഐആറിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button