News

നടിയെ ആക്രമിച്ച കേസിൽ ഒരു പി.ടി. ഇല്ലായിരുന്നെങ്കിൽ അതിജീവത ഉണ്ടാകില്ലായിരുന്നു, ഡോ.ജോ ജോസഫ് സഭയുടെ കുട്ടി: ഹരീഷ് പേരടി

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷവും സിപിഎമ്മിന്റെ തലവേദന ഒഴിയുന്നില്ല. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഡോ. ജോ ജോസഫിന്റെ ക്രെെസ്തവ സഭയോടുള്ള ബന്ധമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. വിഷയത്തിൽ പാർട്ടിയെ ട്രോളിക്കൊണ്ടുള്ള നടൻ ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും വെെറലായി.

ജോ ജോസഫ് സഭയുടെ കുട്ടിയാണെന്നാണ് ഹരീഷ് പേരടി പോസ്റ്റിൽ കുറിച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമെന്നും പ്രസംഗത്തിൽ ഞങ്ങൾ മാനവികത പറയുമെന്നും ഹരീഷ് പേരടി പരിഹസിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അയാൾ സഭയുടെ കുട്ടിയാണ്…സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും…പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയിൽ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ.

സഭയുടെ തീരുമാനങ്ങൾക്കു മുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയപക്ഷമാകുന്നു…

എന്തിനേറെ..നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല…നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രം…

shortlink

Related Articles

Post Your Comments

Related Articles


Back to top button