ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റുന്ന വിരുതൻ പിടിയിൽ: കള്ളനെ കൗൺസിലിംഗിന് വിധേയമാക്കാൻ ശ്രമവുമായി നാട്ടുകാർ

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിവസ്ത്രങ്ങൾ മോഷ്ടിച്ച കള്ളനെ തിരിച്ചറിഞ്ഞ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. ഈ പ്രദേശത്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തുടർച്ചയായി കളവ് പോകുന്നുവെന്ന് പരാതി വരാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. അടിവസ്ത്രമായതിനാൽ തന്നെ പലരും പോലീസിൽ പരാതിപ്പെടാനും മടിച്ചു. മോഷണം പതിവായതോടെ, കള്ളനെ പിടികൂടാൻ നാട്ടുകാർ തന്നെ തീരുമാനിച്ചു. എന്നാൽ, കള്ളൻ മാത്രം ഇതറിഞ്ഞില്ല. പെൺകുട്ടികളുടെയും സ്ത്രീകളുടെയും കുളിമുറിയിൽ ഒളിഞ്ഞു നോക്കുകയും അവരുടെ അടിവസ്ത്രവുമായി മുങ്ങുകയും ചെയ്യുന്ന വിരുദ്ധന്റെ മുഖംമൂടി വലിച്ചുനീക്കി ജനങ്ങൾ. കിളിമാനൂർ സ്വദേശി ഹരി എസ് ടി ആണ് ഈ കള്ളനെന്ന് അറിഞ്ഞ് നാട്ടുകാർ ഞെട്ടി. നാട്ടിലെ സൽസ്വഭാവിയും നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ ഉണ്ണി എന്ന് വിളിപ്പേരുള്ള ഹരിയുടെ പുതിയ മുഖം കണ്ട് സുഹൃത്തുക്കളും ഞെട്ടി.

Also Read:നമ്പര്‍ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കിടെ യുവാവിന് ക്രൂരമർദ്ദനം: റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിൽ

അ‍ഞ്ച് വയസു മുതൽ 50 വയസുവരെയുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് ഇയാൾ അടിച്ചുമാറ്റിയിരുന്നത്. ഞരമ്പ് രോഗിയുടെ വീട്ടിൽ നിന്നും ലഭിച്ചത് കുന്ന് കണക്കിന്ന് അടിവസ്ത്രങ്ങൾ ആണ്. ആളെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ ഇപ്പോൾ ഒളിവിലാണ്. സ്ത്രീകൾ ഉപയോഗിച്ച അടിവസ്ത്രങ്ങൾ രാത്രികാലങ്ങളിൽ അടിച്ചു മാറ്റി സ്വന്തം വീട്ടിൽ കൊണ്ട് പോയി തരം തിരിച്ചു സൂക്ഷിച്ചു വെക്കലായിരുന്നു യുവാവിന്റെ പണി. ആദ്യമൊക്കെ കാണാതായത് അടിവസ്ത്രം ആയതിനാൽ ആരുംതന്നെ പുറത്ത് പറഞ്ഞില്ല. എന്നാൽ, ഇത് നിരന്തരം തുടർന്നതോടെ കൂടി പരസ്പരം പറയാൻ തുടങ്ങി. ഇതോടെയാണ് കള്ളൻ സമീപത്ത് തന്നെയുണ്ടെന്ന് നാട്ടുകാർക്ക് മനസിലായത്. വിസ്മയ ന്യൂസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പുറത്ത് ഉണക്കാൻ വിരിച്ചിടുന്ന അടിവസ്ത്രങ്ങൾ രാത്രികാലങ്ങളിൽ ഇയാൾ വന്നു എടുത്തു കൊണ്ട് പോവുകയാണ് പതിവ്. ഹരി എസ് ടി പകൽ സമയത്ത് വളരെ മാന്യനും നാട്ടുകാരുടെ എല്ലാ കാര്യത്തിനും ഇടപെടുന്ന വ്യക്തിയുമായിരുന്നു. ഇയാളെ ആർക്കും തന്നെ സംശയം ഉണ്ടായിരുന്നില്ല. എന്നാൽ, പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ? കഴിഞ്ഞദിവസം ഒരു വീട്ടിൽ നിന്ന് ഇയാൾ അടിവസ്ത്രം എടുക്കുന്നത് ആ വീട്ടുകാർ കണ്ടതിനെത്തുടർന്ന് ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് അഞ്ഞൂറിൽ കൂടുതൽ അടിവസ്ത്രങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയത്.

Also Read:രാജ്യത്ത് വീണ്ടും കോവിഡ്  കേസുകള്‍ ഉയരുന്നു: സജീവ രോഗികൾ 20,000ലേക്ക്

‘അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷണം പോകുന്നത് പതിവായിരുന്നു. ചെറിയ കുട്ടികളുടെ ഒക്കെ എടുത്തോണ്ട് പോകുന്നത് ശരിയല്ല, അത് തെറ്റ് തന്നെയാണ്. ഇവൻ ആണെന്ന് അറിഞ്ഞതോടെ പോലീസിൽ വിവരമറിയിച്ചു. അവന്റെ മുറിക്കകത്ത് കയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആരും അമ്പരന്ന് പോകുന്ന അത്രയും ഉണ്ടായിരുന്നു അടിവസ്ത്രങ്ങൾ. ആരുമില്ലാത്ത വീട്ടിൽ കയറി മാവ് എടുത്ത് ദോശ ഒക്കെ ഉണ്ടാക്കി കഴിക്കുന്നതും ഇയാളുടെ സ്ഥിരം പണിയാണ്’, നാട്ടുകാർ പറയുന്നു.

നാട്ടുകാർ പോലീസിൽ അറിയിച്ചതോടെ പോലീസ് വന്നു അടിവസ്ത്രങ്ങൾ സീൽ ചെയ്തു കൊണ്ടുപോയി. ഒരു ടെക്സ്റ്റൈയിൽസിൽ പോലും ഇത്രയും വസ്ത്രങ്ങൾ ഉണ്ടാകില്ലെന്ന് നാട്ടുകാർ പറയുന്നു. ആറ് മാസം മുൻപ് ആണ് ഇതുസംബന്ധിച്ച ആദ്യ പരാതി പൊലീസിന് ലഭിക്കുന്നത്. ആളെ കണ്ടുകിട്ടിയാൽ മാനസികരോഗാശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button