Latest NewsIndia

പൂർണ്ണ ഗർഭിണിയെ കൊലപ്പെടുത്തി രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും കവർന്നു

ഹരിയാന: പൂർണ്ണ ഗർഭിണിയായ സ്ത്രീയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും പണവും സ്വർണ്ണവും നഷ്ടമായിട്ടുണ്ട്. ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സന്തോഷി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഭർത്താവ് സന്തോഷ് കുമാറിനും ഭർതൃമാതാവിനുമൊപ്പം ഡിഎൽഎഫ് കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. കവർച്ചയ്ക്കിടയിലെ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിലെ ബാത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ അലമാര തകർത്ത നിലയിലാണ്. എന്നാൽ, മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തി. അതേസമയം, വിശദീകരണവുമായി ഭർത്താവും രംഗത്തെത്തിയിട്ടുണ്ട്. സന്തോഷിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തുന്നവർ വെള്ളത്തിനായി സന്തോഷിയുടെ വീട്ടിലാണ് വന്നിരുന്നത്. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഭർത്താവിന്റെ ആരോപണം.

വ്യാഴാഴ്ച്ച വൈകിട്ട് വെള്ളം കുടിക്കാനെന്ന വ്യാജേന ചിലർ വീട്ടിലെത്തിയിരുന്നു. ഇവർ എഴുപത് വയസ്സുള്ള തന്റെ അമ്മയെ തള്ളി മാറ്റി ഗർഭിണിയായ ഭാര്യയെ വലിച്ചിഴച്ച് മുറിയിൽ കയറ്റി വാതിൽ അടച്ചു. ഇവിടെ വെച്ച്, ഭാര്യയെ കൊലപ്പെടുത്തി രണ്ട് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുടെ സ്വർണ്ണവുമായി കടന്നു കളയുകയായിരുന്നു എന്നും ഇയാൾ പൊലീസിന് മൊഴി നൽകി. എന്നാൽ, ഇതെല്ലം വ്യാജ കഥകളാണെന്നാണ് യുവതിയുടെ വീട്ടുകാരുടെ പക്ഷം. കൊലപാതകം ആരോപിച്ചു ഭർത്താവിനെതിരെ ഇവർ പരാതിയും നൽകി. പോലീസ് രണ്ടു ടീമുകളായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button