KeralaLatest NewsNews

ഒരു നായിക ഭരിക്കേണ്ട തിരക്കഥയിൽ ഒരു കോമേഡിയൻ നായകനായി: കേരള രാഷ്ട്രീയത്തെക്കുറിച്ച് ഹരീഷ് പേരടി

ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാൻ സമ്മതിക്കാത്ത പുരുഷാധിപത്യം സിപിഎമ്മിൽ ഇപ്പോഴും തുടരുന്നു

പി.ടി തോമസിന്റെ അന്ത്യത്തിന് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു തയ്യാറെടുക്കുകയാണ്. ഇടത് -വലത് സ്ഥാനാർത്ഥികൾ തങ്ങളുടെ വിജയം ഉറപ്പിക്കാൻ പര്യടനങ്ങൾ നടത്തുകയാണ്. ഈ അവസരത്തിൽ, കക്ഷി രാഷ്ട്രീയത്തിന്റെ കള്ളക്കളികൾ അറിയാത്ത, ഒരു വീട്ടമ്മ മാത്രമായ ഉമ വിജയിക്കട്ടെയെന്നു നടൻ ഹരീഷ് പേരടി പറയുന്നു.

ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാൻ സമ്മതിക്കാത്ത പുരുഷാധിപത്യം സിപിഎമ്മിൽ ഇപ്പോഴും തുടരുന്നുവെന്നും ഉമയ്‌ക്ക് എതിരെ മൽസരിക്കാൻ ജീവിക്കാൻ വേണ്ടി മാർക്സിന്റെ കമ്മ്യൂണിസം അറിയാത്ത, വായിക്കാത്ത, കുടുംബശ്രീയിലെ ഇരുപത് രൂപയുടെ ചോറ് വിളമ്പുന്ന ഒരു സാധാരണ വീട്ടമ്മയെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ഇങ്ങനെ ഒരു പോസ്റ്റ് താൻ എഴുതുമായിരുന്നില്ലെന്നും ഹരീഷ് പേരടി കുറിക്കുന്നു.

read also: പോലീസ് പ്രൊട്ടക്ഷനോടെ രാത്രി നടത്തം നടത്തിയ ‘അത്ഭുതമാന സ്ത്രീകൾ’! 2022 ക്യൂബളത്തിലെ ഏറ്റവും വലിയ കോമഡി ഷോയെന്ന് അഞ്ജു

പോസ്റ്റ് പൂർണ്ണ രൂപം,

ഉമ പി.ടി.യുടെ ഭാര്യയായതുകൊണ്ടു മാത്രമാണ് സ്ഥാനാർത്ഥിയായത്..പക്ഷെ അവർ കക്ഷി രാഷ്ട്രിയത്തിന്റെ കള്ള കളികൾ അറിയാത്ത ഒരു വീട്ടമ്മയാണ്..ഉമക്ക് എതിരെ മൽസരിക്കാൻ ജീവിക്കാൻ വേണ്ടി മാർക്ക്സിന്റെ കമ്മ്യൂണിസം അറിയാത്ത,വായിക്കാത്ത കുടുംബശ്രിയിലെ ഇരുപത് രൂപയുടെ ചോറ് വിളമ്പുന്ന ഒരു സാധാരണ വീട്ടമ്മയെ സ്ഥാനാർത്ഥിയാക്കിയുരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങിനെ ഒരു പോസ്റ്റ് ഇടില്ലായിരുന്നു…ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാൻ സമ്മതിക്കാത്ത CPMന്റെ പുരുഷാധിപത്യം ഇപ്പോഴും തുടരുന്നു…ഗൗരിയമ്മ മുഖ്യമന്ത്രിയാവും എന്ന് കരുതി വോട്ട് ചെയ്ത ഒരു വോട്ടറാണ് ഞാൻ..ആയിരുന്നെങ്കിൽ കേരളം ഒരു സ്ത്രീപക്ഷ പുരോഗമന കേരളമാവുമായിരുന്നു എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു…പക്ഷെ സംഭവിച്ചത് ഒരു നായിക ഭരിക്കേണ്ട തിരക്കഥയിൽ ഒരു കോമേഡിയൻ നായകനായി..നിലവിലെ കോൺഗ്രസ്സ് രാഷ്ട്രിയത്തോട് ഒരു താത്പര്യമില്ലെങ്കിലും ഞാൻ ഉറക്കെ പറയുന്നു…ജീവിതത്തിന്റെ ഏറ്റവും രൂക്ഷമായ അനുഭവങ്ങൾ ഉള്ള വീട്ടമ്മമാർ തന്നെയാണ് നമ്മുടെ ജന പ്രതിനിധികൾ ആവേണ്ടത്..വീട്ടമ്മമാർക്കുള്ള വിജയത്തിന്റെ തുടക്കമാവട്ടെ ഉമയുടെ സ്ഥാനാർത്ഥിത്വം..💪💪💪❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button