Latest NewsKeralaNews

താലികെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റുചൊല്ലാൻ വരൻ തയ്യാറായില്ല: വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്പടി ചൊല്ലാൻ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അറി‍ഞ്ഞത്.

പാപ്പനംകോട്: വിവാഹ ഉടമ്പടി ഏറ്റുചൊല്ലാത്തതിനെ തുടർന്ന് താലികെട്ടിയ വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി. പാപ്പനംകോട് സ്വദേശിയായ വരനാണ് വിവാഹ ഉടമ്പടി ഏറ്റുചൊല്ലില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്. വധു ഒറ്റശേഖരമംഗലം സ്വദേശിനിയാണ്. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തിൽ ക്രൈസ്തവ ആചാരപ്രകാരമുള്ള ശുശ്രൂഷകൾ ആദ്യ ഘട്ടം പൂർത്തിയാക്കി വരൻ വധുവിനു താലി ചാർത്തി. മോതിരവും കൈമാറി. വരനും വധുവും അൾത്താരയ്ക്ക് മുന്നിൽ കാർമികരായ വൈദികർക്ക് മുന്നിൽ വിവാഹ ഉടമ്പടി ഏറ്റുചൊല്ലുന്നതായിരുന്നു അടുത്ത ചടങ്ങ്. എന്നാൽ, ഇതിനു വരൻ തയ്യാറായില്ല. കൂടാതെ രജിസ്റ്ററില്‍ ഒപ്പുവെക്കാനും വിസമ്മതിച്ചു.

ഇതോടെ, വധുവിന്റെ വീട്ടുകാരും വിവാഹത്തിനു എത്തിയവരും ആശങ്കയിലായി. വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിർബന്ധിച്ചിട്ടും ഉടമ്പടി ചൊല്ലാൻ വരൻ തയാറാകാതെ വന്നതോടെ വധുവിനെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നാലെ, വരനും കൂട്ടരും കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയതായി പരാതി പറഞ്ഞു.

Read Also: പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങളും ഭീകരാക്രമണങ്ങളും തുടരുന്ന സാഹചര്യത്തില്‍ ചൈന ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്പടി ചൊല്ലാൻ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അറി‍ഞ്ഞത്. വിവാഹ റജിസ്റ്ററിൽ ഒപ്പ് വെയ്ക്കാത്തതിനാൽ വിവാഹിതനായി എന്നതിനു രേഖയില്ലെന്നു കൂടി അറിയിച്ചതോടെ വരനും കൂട്ടരും പരാതി രേഖാമൂലം നൽകാതെ മടങ്ങിയെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button