corona positive storiesCOVID 19Latest NewsNewsIndia

രാജ്യത്ത് ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം: ബിഎ 4 സ്ഥിരീകരിച്ച് ജീനോം ശൃംഖല

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നു തരംഗങ്ങൾ തീർത്ത പ്രതിസന്ധിയിൽ നിന്നും കര കയറുകയാണ് ജനങ്ങൾ. ഇപ്പോഴിതാ, രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക. ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം കണ്ടെത്തിയതാണ് ഇത്തരം ഒരു ആശങ്കയ്ക്ക് കാരണം. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ 4 വകഭേദമാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ കോവിഡ്-19 ജീനോം സീക്വൻസിങ് ശൃംഖലയായ INSACOG ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

പുതിയ വകഭേദത്തിലുള്ള രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഹൈദരാബാദിലെത്തിയ രോഗിക്കാണ് ഒമിക്രോണിന്റെ ഉപ വകഭേദം ആദ്യം കണ്ടെത്തിയത്. രണ്ടാമത്തേത് ചെന്നൈയിൽ നിന്നാണ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നുള്ള സാമ്പിൾ ഒരു യുവതിയുടേതാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

Also Read:സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി

ദക്ഷിണാഫ്രിക്കയിൽ കോവിഡ്-19-ന്റെ അഞ്ചാമത്തെ തരംഗത്തിലേക്ക് നയിച്ച ഒമിക്രോണിന്റെ രണ്ട് ഉപ-വകഭേദങ്ങളിൽ ഒന്നാണ് BA.4. ഒമിക്രോണിന്റെ BA.4, BA.5 ഉപ-വേരിയന്റുകളെ ‘ആശങ്കയുടെ വകഭേദങ്ങൾ’ എന്നാണ് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രഖ്യാപിച്ചത്. ഇതിനോടകം, പല യൂറോപ്യൻ രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ, മൂന്നാം തരംഗത്തെ നയിച്ചത് BA.1, BA.2 എന്നീ ഉപ വകഭേദങ്ങളാണ്. ആഗോളതലത്തിൽ നിന്നുള്ള ഡാറ്റയുടെ വിശകലനം അനുസരിച്ച്, കഴിഞ്ഞ 60 ദിവസങ്ങളിലായി ക്രമീകരിച്ച മൊത്തം സാമ്പിളുകളുടെ 62 ശതമാനവും BA.2 ആണ്. BA.4, BA.5 വേരിയന്റുകളിൽ മരണവർദ്ധനവ് കാര്യമായി ഉണ്ടായിട്ടില്ല. ഇന്ത്യയിൽ പോലും ഗുരുതരമായ രോഗം വർദ്ധിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button