Latest NewsNewsIndia

കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ്: യാസിന്‍ മാലിക്കിനെ പരസ്യമായി പിന്തുണച്ച് ഇമ്രാൻ ഖാൻ, ശിക്ഷാവിധി ഇന്ന്

പാക് അധീന കശ്മീരിലെ പൗരന്മാരോട് ഇന്ത്യ വളരെ മോശമായാണ് പെരുമാറുന്നതെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി.

ന്യൂഡൽഹി: കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ശിക്ഷാവിധി ഇന്ന്. ഡല്‍ഹിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പറയുക. വധശിക്ഷവരെ വിധിക്കപ്പെടാവുന്ന കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഭീകരവാദ ഫണ്ടിംഗ് കേസില്‍ ശിക്ഷിക്കപ്പെട്ട കശ്മീരി നേതാവ് യാസിന്‍ മാലിക്കിനെതിരായ കുറ്റപത്രത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ലെറ്റര്‍ഹെഡിന്റെ പകര്‍പ്പ് ഇയാളുടെ വീട്ടുപരിസരത്ത് നിന്ന് പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

‘ആ ലെറ്റര്‍ഹെഡില്‍, തീവ്രവാദ സംഘടനകളായ എച്ച്.എം, ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് താഴ്‌വരയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ പിന്തുണച്ച ആളുകള്‍, ഈ ഗെയിമിന്റെ സംഘാടകരില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറാനും സ്വാതന്ത്ര്യ സമരത്തോട് കൂറ് കാണിക്കാനും സംയുക്തമായി മുന്നറിയിപ്പ് നല്‍കി’-ഏജന്‍സി പ്രസ്താവിച്ചു.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

അതേസമയം, യാസിനെ പരസ്യമായി പിന്തുണച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. യാസിന്‍ തീവ്രവാദിയല്ലെന്നും സ്വാതന്ത്ര്യപ്പോരാളിയാണെന്നുമാണ് ഇമ്രാന്റെ വാദം. പാക് അധീന കശ്മീരിലെ പൗരന്മാരോട് ഇന്ത്യ വളരെ മോശമായാണ് പെരുമാറുന്നതെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളിലും അട്ടിമറി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെ.കെ.എല്‍.എഫ്) തലവനാണ് മുഹമ്മദ് യാസിന്‍ മാലിക്ക്. ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായി, 2019 ഏപ്രില്‍ 10ന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button