Latest NewsNewsIndia

ദുരഭിമാനക്കൊല: അന്യമതത്തിൽപ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ കൊലപ്പെടുത്തി സഹോദരൻ, നാട് സംഘർഷഭരിതം

വിജയ സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷഹാബുദ്ദീനും സുഹൃത്തും മാരാകായുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നു.

കലബുറഗി: കർണാടകയിൽ വീണ്ടുമൊരു ദുരഭിമാനക്കൊല കൂടി. കലബുറഗിയിലെ വാഡി ടൗണിൽ മുസ്ലീം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ദളിത് യുവാവിനെ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പടുത്തി. ഭീമാ നഗറിൽ താമസിക്കുന്ന വിജയ കാംബ്ലെ (25) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. കേസിൽ പെൺകുട്ടിയുടെ സഹോദരനായ ഷഹാബുദ്ദീൻ (19), നവാസ് (19) എന്നിവരെ അറസ്റ്റ് ചെയ്തതായി കലബുറഗി പോലീസ് സൂപ്രണ്ട് ഇഷ പന്ത് അറിയിച്ചു.

തിങ്കളാഴ്ച രാത്രി വാഡിയിലെ റെയില്‍വേ പാലത്തിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തിനോടൊപ്പം സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന വിജയയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആണ് സംഘം കൊലപ്പെടുത്തിയത്. ഷഹാബുദ്ദീനും സുഹൃത്തും വിജയയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടർന്ന്, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

Also Read:ചാമ്പ്യൻസ് ലീഗിൽ ഇന്ന് കലാശപ്പോര്: ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടും

വിജയയുമായി ബന്ധമുണ്ടായിരുന്ന മുസ്ലീം പെൺകുട്ടിയുടെ ഇളയ സഹോദരനാണ് മുഖ്യപ്രതി ഷഹാബുദ്ദീൻ. പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞത് മുതൽ, ഇവർ യുവാവിനെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മുന്‍പുതന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് വിജയയുടെ അമ്മ പറയുന്നു. അന്യമതത്തിൽ ഉള്ളയാൾക്ക് മകളെ തരില്ലെന്നായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നത്.

വിജയുടെ കഴുത്തിൽ ഒന്നിലധികം മുറിവുകളുണ്ട്. തലയിൽ അടിയേറ്റ പാടുകളും ഉണ്ടായിരുന്നു. വിജയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന്, കലബുർഗി നഗരം മുഴുവൻ സംഘർഷഭരിതമാണ്. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ ചില സെൻസിറ്റീവ് മേഖലകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കർണാടകയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മതസ്പർദ്ധയുടെ പേരിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button