Latest NewsIndia

വയസ്സ് കൂട്ടിവെച്ച് 16 കാരിയുടെ അണ്ഡം വിറ്റത് നിരവധി തവണ, അമ്മയും രണ്ടാം ഭർത്താവും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ഒരു അണ്ഡത്തിന് 20,000 രൂപ വരെ ലഭിക്കുന്നതായാണ് വിവരം

ഈറോഡ്: 16 വയസ്സുകാരിയുടെ അണ്ഡം വിറ്റെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. നാലു വർഷത്തിനിടെ എട്ട് തവണ ഇവർ തന്റെ അണ്ഡം വിറ്റതായി പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ വയസ്സ് കൂട്ടി രേഖപ്പെടുത്തി വ്യാജ ആധാർ കാർഡ് തരപ്പെടുത്തിയാണ് അണ്ഡവിൽപ്പന നടത്തിയത്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാതാവ്, അവരുടെ രണ്ടാം ഭർത്താവ്, ഇടനിലക്കാരിയായി പ്രവർത്തിച്ച മാലതി (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ വൻ സംഘങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

ഒരു അണ്ഡത്തിനു 20,000 രൂപ വരെ ലഭിക്കുന്നതായാണ് വിവരം. ഇതിൽ 5000 രൂപ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്കു നൽകണം. രണ്ടു വർഷം മുൻപ് ഈറോഡ്, സേലം ജില്ലകളിൽ നവജാത ശിശുക്കളെ വിറ്റ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈറോഡ്, സേലം, പെരുന്തുറ, ഹൊസൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ വന്ധ്യതാ ചികിത്സയ്ക്ക് ഇവ വിൽക്കുന്നതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button