ThiruvananthapuramKeralaLatest NewsNews

‘തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ആഡംബര നികുതി പിരിക്കും’: വാർത്തയിൽ വിശദീകരണവുമായി മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ആഡംബര നികുതി പിരിക്കുമെന്ന മാധ്യമ വാർത്തകളിൽ വിശദീകരണവുമായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം.വി. ഗോവിന്ദൻ. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ‌ ആഡംബര നികുതി പിരിക്കുന്നില്ലെന്നും സംസ്ഥാന ധനകാര്യ കമ്മീഷൻ നിർദ്ദേശപ്രകാരം മന്ത്രിസഭാ യോഗം ഇത്തരത്തിൽ തീരുമാനം എടുത്തുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു.

‘മൂവായിരം ചതുരശ്ര അടിയിലധികം വ്യാപ്തിയുള്ള വീടുകളെ ആഡംബര വീടുകളായി കണക്കാക്കണം എന്നും, ഈ വീടുകളിൽ നിന്ന് ഉയർന്ന വസ്തു നികുതി ഈടാക്കുന്ന കാര്യം പരിശോധിക്കണം എന്നുമാണ്‌ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്‌. 2022 ഏപ്രിൽ ഒന്നിന്‌ ശേഷം നിർമ്മിക്കുന്ന വീടുകൾക്ക്‌ മാത്രമാണ്‌ ഈ നിർദ്ദേശമെന്ന് ധനകാര്യ കമ്മീഷൻ എടുത്ത്‌ പറഞ്ഞിരിക്കുന്നു. ഈ നിർദ്ദേശം സംബന്ധിച്ച്‌ അന്തിമ തീരുമാനം കൈക്കൊള്ളാനിരിക്കുന്നതേയുള്ളൂ. പഴയ വീടുകളുടെ നികുതിയെ സംബന്ധിച്ച്‌ യാതൊരു ശുപാർശയും ധനകാര്യ കമ്മീഷൻ നൽകിയിട്ടുമില്ല,’ മന്ത്രി വ്യക്തമാക്കി.

ഹിജാബില്ലാതെ പഠിക്കാനാവില്ലെന്ന് വാശിപിടിച്ച് ക്ലാസുകള്‍ തടസ്സപ്പെടുത്തിയ വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്ത് കോളേജ്

ചെറിയ വീടിനും വില്ലേജ്‌ ഓഫീസുകളിൽ അടയ്ക്കേണ്ടുന്ന നികുതി വരുന്നു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. വസ്തുനികുതി (കെട്ടിടനികുതി) പിരിക്കുന്നത്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണെന്നും വലിയ വീടുകൾക്ക്‌ ആഡംബര നികുതി മാത്രമാണ്‌ റവന്യൂ വകുപ്പ്‌ പിരിച്ചെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button