Latest NewsCinemaNewsEntertainment

‘മയക്കുമരുന്ന് ഉപയോഗിക്കും, മാനസികരോഗി, അവസരങ്ങള്‍ക്കായി കിടക്ക പങ്കിടും’: പ്രചാരണത്തിന് പിന്നിൽ ധനുഷെന്ന് സുചിത്ര

നടൻ ധനുഷിനെതിരെ ഗായിക സുചിത്ര. നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥൻ തനിക്കെതിരെ നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ നടൻ ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു, മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവർ ആണെന്നും താരം ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി രംഗനാഥനെതിരെ സുചിത്ര പോലീസിൽ പരാതി നൽകി. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുചിത്ര ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.

‘താന്‍ മയക്കുമരുന്ന് ഉപയോഗിക്കും, മാനസികരോഗിയാണ്, പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നവളാണ്, സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്ത വ്യക്തിയാണ് എന്നൊക്കെ ഇയാള്‍ പ്രചരിപ്പിച്ചു. ഇയാളുടെ വീഡിയോ കണ്ട് ഞാൻ ഇയാളെ വിളിച്ചു. എന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാറിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാള്‍ കള്ളം പറഞ്ഞു. അഭിമുഖം അയച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി.

Also Read:‘ചോര വീണ മണ്ണിൽ നിന്ന്..’: ഷാജഹാന്റെ ഫോൺ ബെല്ലടിച്ചു, പകൽ മാന്യന്റെ മുഖം മൂടി വലിച്ചുകീറി വീട്ടമ്മ – പ്രതി ഒളിവിൽ

എനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ല. ഞാൻ തനിച്ചാണ് താമസിക്കുന്നത്. ഇയാളെ ആരോ രംഗത്തിറക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്‌സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് ഞാൻ കരുതുന്നത്. ധനുഷ് കസ്തൂരിരാജ, വെങ്കട് പ്രഭു, കാര്‍ത്തിക് കുമാര്‍ എന്നിവര്‍ക്ക് ബൈലവന്‍ രംഗനാഥനുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’, സുചിത്ര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

2017 ല്‍ ധനുഷിനെതിരേ ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു സുചി ലീക്ക്‌സ് വിവാദങ്ങളുടെ ആരംഭം. തൊട്ടുപിന്നാലെ സുചിത്രയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്ത് വന്നിരുന്നു. സുചിത്രയുടെ പേരില്‍ വ്യജ ഐഡികളും ട്വിറ്ററില്‍ സജീവമായി. എന്നാൽ, ഇതിന് പിന്നിൽ താനല്ലെന്നും തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നുമായിരുന്നു സുചിത്ര നൽകിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button