KeralaCinemaMollywoodLatest NewsNewsEntertainment

‘രാത്രി ആരെങ്കിലും ഒരു പെണ്ണിനെ ഒറ്റക്ക് അയക്കുമോ?’: നടി ആക്രമിക്കപ്പെട്ട കേസില്‍ മധു

നടിയുടെ വീട്ടുകാര്‍ രാത്രി അവരെ ഒറ്റയ്ക്ക് വിടാതിരുന്നെങ്കിൽ ഇതെല്ലാം കണ്ടുകൊണ്ടിരിക്കേണ്ട ഗതികേട് വരില്ലായിരുന്നു: മധു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി മുതിർന്ന നടൻ മധു. നടിയുടെ വീട്ടുകാര്‍ രാത്രി അവരെ ഒറ്റയ്ക്ക് പറഞ്ഞയച്ചില്ലായിരുന്നുവെങ്കില്‍ ഇതൊന്നും വാര്‍ത്തയായി കാണേണ്ടി വരില്ലായിരുന്നുവെന്ന് മധു പറഞ്ഞു. ദിലീപ് കുറ്റക്കാരനാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ദിലീപ് അങ്ങനെ ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ അവരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദിവസവും ടെലിവിഷന്‍ തുറന്നാല്‍ അതില്‍ മൂന്നിലൊന്നും ദിലീപിന്റെ കേസാണ്. അത് കേട്ട് കേട്ട് മടുത്തു, ഇതിനൊരു അന്ത്യമില്ലേ. ഇത് കാണുമ്പോഴെല്ലാം ഞാന്‍ ഒറ്റ കാര്യമേ ആലോചിച്ചിട്ടുള്ളൂ.

Also Read:അമ്മൂമ്മയുടെ പ്രായത്തില്‍ കല്ല്യാണം കഴിച്ചിട്ട് എങ്ങനെ കുട്ടികളുണ്ടാകും; ഡോക്ടറുടെ കമന്റിന് മറുപടിയുമായി ചിന്മയി

ആരെയും കുറ്റപ്പെടുത്തുകയാണെന്ന് പറയരുത്. രാത്രി ആരെങ്കിലും പരിചയമില്ലാത്ത ഒരാളുടെ കാറില്‍ ഒരു പെണ്ണിനെ പറഞ്ഞയക്കുമോ?. വീട്ടിലെ കൊച്ചുകുട്ടികളെയോ, യുവതികളെയോ പ്രായമായവരെയോ അങ്ങനെ പറഞ്ഞയക്കുന്നത് കണ്ടിട്ടില്ല. അതിപ്പോള്‍ നടിയോ, ഐ.പി.എസോ, പൊലീസോ ആരുമായിക്കോട്ടെ. ആണുങ്ങള്‍ പോലും അങ്ങനെ പോകുന്നത് കണ്ടിട്ടില്ല, വെള്ളം കൊടുക്കാന്‍ എങ്കിലും ആരെയെങ്കിലും വിളിച്ചു കൊണ്ട് പോകും.

നടിമാരായ അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ, നമ്മുടെ പൊന്നമ്മയോ, പൊന്നമ്മ ചേച്ചിയോ ഒന്നും അങ്ങനെ ഒറ്റക്ക് കാറില്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്ക് അപ്പ് ചെയ്യുന്നവരോ, ഹെയര്‍ സ്‌റ്റൈലിസ്റ്റോ അല്ലെങ്കില്‍ വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്. അല്ലാതെ അവര്‍ രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി അറിയില്ല, പകല്‍ പോലും അങ്ങനെ പോയതായി എനിക്ക് അറിയില്ല. ഒരുപക്ഷെ ആ കുട്ടിയെ അവരുടെ വീട്ടുകാര്‍ അന്ന് രാത്രി ഒറ്റയ്ക്ക് വിട്ടില്ലായിരുന്നെങ്കില്‍ ഇന്ന് തനിക്ക് ടി.വിയില്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കേണ്ട ഗതികേട് വരില്ലായിരുന്നു’, മധു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button